ബാങ്ക് തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയുടെ ഹോങ്കോങ്ങിലെ സ്വത്ത് ഇ.ഡി കണ്ട് കെട്ടി

കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായി പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയുടെ 253.62 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് കണ്ട് കെട്ടി.

വജ്രം, സ്വര്‍ണ്ണാഭരണങ്ങള്‍, ബാങ്ക് നിക്ഷേപം എന്നിവയടക്കമാണ് കണ്ട് കെട്ടിയത്. ഹോങ്കോങ്ങിലുള്ള 253.62 കോടിയുടെ സ്വത്തുക്കളാണിതെന്ന് ഇ.ഡി അറിയിച്ചു.

ഹോങ്കോങ്ങിലെ ബാങ്കുകളിലെ നിക്ഷേപങ്ങളും സ്വകാര്യ ലോക്കറുകളിലെ ആഭരണങ്ങളുമാണ് കണ്ട് കെട്ടിയത്. നിലവില്‍ പി.എന്‍.ബി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് യു.കെ യിലെ ജയിലില്‍ കഴിയുന്ന 50 കാരനായ നീരവ് മോദി കുറ്റവാളി കൈമാറ്റ കരാര്‍ പ്രകാരം തന്നെ ഇന്ത്യയ്ക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കഴിഞ്ഞ വര്‍ഷം യു.കെ കോടതി തള്ളിക്കളഞ്ഞിരുന്നു. 2019 മാര്‍ച്ച്‌ 19 ന് സ്കോട്ട്ലന്റ് യാര്‍ഡ് ഉദ്യോഗസ്ഥരാണ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 14,000 കോടി രൂപ വായ്പയെടുത്ത് മുങ്ങിയ നീരവ് മോദിയെ അറസ്റ്റ് ചെയ്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *