ലഷ്‌കര്‍-ഇ-തോയിബ കമാന്‍ഡര്‍ അബു ഖാസിം കൊല്ലപ്പെട്ടു. കശ്‌മീരിലെ ബന്ദിപ്പുരയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഖാസിമിനെ സൈന്യം വധിച്ചത്. ബുധനാഴ്‌ച രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ വ്യാഴാഴ്‌ച പുലര്‍ച്ചയോടെയാണ് അവസാനിച്ചത്. ഒന്‍പത് സൈനികര്‍ കൊല്ലപ്പെട്ട ഉധംപൂര്‍ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനാണ് അബു ഖാസിം. ഇയാളെ വധിക്കാന്‍ കഴിഞ്ഞത് സൈന്യത്തിന്റെ നിര്‍ണ്ണായക നേട്ടമാണ്.
FLASHNEWS