വാളയാര്‍ കേസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

വാളയാര്‍ കേസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസിൽ പുനർവിചാരണ വേണം, വേണ്ടിവന്നാൽ പുനർ അന്വേഷണത്തിനും തയ്യാറാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് നേരത്തെ പരിഗണിക്കണമെന്ന സര്‍ക്കാരിന്‍റെ വാദം അംഗീകരിച്ച കോടതി നവംബർ 9 ന് വാദം കേൾക്കുമെന്നും വ്യക്തമാക്കി. കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ സമര്‍പ്പിച്ച അപ്പീലും ഇതിനൊപ്പം പരിഗണിക്കുന്നുണ്ട്.

വാളയാറില്‍ 13 ഉം 9 ഉം വയസുള്ള പെണ്‍കുട്ടികള്‍ മരിച്ച കേസിലെ പ്രതികളെ പാലക്കാട് സെഷന്‍സ് കോടതി (പോക്‌സോ കോടതി) വെറുതെ വിട്ടിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പോക്‌സോ കോടതി നാല് പ്രതികളെ വെറുതെ വിട്ടത്. ഈ കോടതി വിധി റദ്ദാക്കി കൂടുതല്‍ അന്വേഷണം നടത്തി പുനര്‍ വിചാരണയ്ക്ക് അനുമതി നല്‍കണമെന്നായിരുന്നു ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വാദം.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആണ് നാല് പ്രതികളെയും വെറുതെ വിട്ട് വിചാരണക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ നവംബറിലായിരുന്നു സര്‍ക്കാര്‍ ആദ്യം അപ്പീല്‍ നല്‍കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *