പെരിയ ഇരട്ടക്കൊല : സിബിഐയെ എതിര്‍ത്തുകൊണ്ടുള്ള സര്‍ക്കാര്‍ അപ്പീലില്‍ ഇന്ന് വിധി

കൊച്ചി: കാസര്;കോട്ടെ പെരിയ ഇരട്ടക്കൊലപാതക കേസില്; സിബിഐ അന്വേഷണം എതിര്;ത്ത് സംസ്ഥാന സര്;ക്കാര്; സമര്;പ്പിച്ച ഹര്;ജിയില്; ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസില്; വിധി പുറപ്പെടുവിക്കുക. കേസ് സിബിഐക്ക് കൈമാറിയ നടപടി ചോദ്യം ചെയ്ത് സര്;ക്കാര്; കഴിഞ്ഞ നവംബര്; 16ന് നല്;കിയ അപ്പീലില്; വാദം പൂര്;ത്തിയായിരുന്നു.

ഒന്;പത് മാസം മുന്;പ് വാദം പൂര്;ത്തിയാക്കിയിട്ടും വിധി പറയാന്; വൈകുന്ന സാഹചര്യത്തില്; മറ്റൊരു ബെഞ്ചിലേക്ക് കേസ് മാറ്റണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്; ഹര്;ജി നല്;കിയിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ നിര്;ണ്ണായക തീരുമാനം. സിപിഎം പ്രാദേശിക നേതാക്കളാണ് കേസിലെ പ്രതികള്‍. കേസില്; വിധി വരുന്നത് വരെ തുടര്; നടപടി വേണ്ടെന്ന് കോടതി സിബിഐയ്ക്ക് വാക്കാല്; നിര്;ദ്ദേശം നല്;കിയിരുന്നു. വാദം പൂര്;ത്തിയായി ഒന്;പത് മാസം കഴിഞ്ഞിട്ടും വിധി പറയാത്തത് അന്വേഷണത്തെ തടസപ്പെടുത്തിയെന്ന് സിബിഐ അറിയിച്ചിരുന്നു. 2019 സെപ്റ്റംബര്; 30 നാണ് യൂത്ത് കോണ്;ഗ്രസ് പ്രവര്;ത്തകരായ കൃപേഷ്, ശരത് ലാല്; എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസ് സിംഗിള്; ബഞ്ച് സിബിഐയ്ക്ക് കൈമാറിയത്.

ക്രൈം ബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടികാട്ടി കുറ്റപത്രം റദ്ദാക്കുകയും ചെയ്തു. 2019 ഒക്ടോബര്; 29ന് സിബിഐ 13 പ്രതികളെ ഉള്;പ്പെടുത്തി എഫ്ഐഐആര്; സമര്;പ്പിച്ചു. സര്;ക്കാര്; അപ്പീല്; നല്;കിയതോടെ അന്വേഷണം നിലയ്ക്കുകയായിരുന്നു. കേസില്; വാദിക്കാനായി സര്;ക്കാര്; ഡല്;ഹിയില്; നിന്നാണ് അഭിഭാഷകനെ വരുത്തിയത്. വിധി പ്രസ്താവം വൈകുന്ന സാഹചര്യം മുതലാക്കി കേസിലെ പ്രധാന പ്രതികളെല്ലാം ജാമ്യ ഹര്;ജിക്കായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *