കമറുദ്ദീനെതിരെ അച്ചടക്ക നടപടി; നിക്ഷേപകരുടെ പണം തിരികെ നല്‍കണമെന്ന് ലീഗ്

മലപ്പുറം: ജ്വല്ലറി നിക്ഷേപതട്ടിപ്പില്‍ എം.സി. കമറുദ്ദീന്‍ എംഎല്‍എയ്ക്കെതിരെ അച്ചടക്കനടപടിയുമായി മുസ്ലിംലീഗ്. യുഡിഎഫിന്‍റെ കാസര്‍ഗോഡ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് കമറുദ്ദീനെ നീക്കി.

നിക്ഷേപകര്‍ക്ക് ആറ് മാസത്തിനുള്ളില്‍ പണം മടക്കി നല്‍കണമെന്നും ലീഗ് നിര്‍ദേശിച്ചു. പാര്‍ട്ടി യോഗത്തിനുശേഷം പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങള്‍, കെ.പി.എ. മജീദ്, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കമറുദ്ദീന്‍റെ ബാധ്യതകളുടെയും ആസ്തിയുടെയും വിവരങ്ങളും സെപ്റ്റംബര്‍ 30നകം പാര്‍ട്ടിക്ക് കൈമാറണം. പ്രശ്നങ്ങള്‍ കമറുദ്ദീന്‍ തന്നെ പരിഹരിക്കണം. ബാധ്യതകള്‍ പാര്‍ട്ടി ഏറ്റെടുക്കില്ല. നിക്ഷേപതട്ടിപ്പില്‍ മധ്യസ്ഥതയ്ക്കായി ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജിയെ നിയോഗിച്ചെന്നും പാര്‍ട്ടിയുടെ നേതാവായതിനാലാണ് ഇക്കാര്യത്തില്‍ പാര്‍ട്ടി ഇടപെട്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *