ജമ്മു കശ്മീർ:രണ്ട് അൽഖ്വയ്ദ ഭീകരർ സുരക്ഷാ സേനയുടെ പിടിയിലായി.ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോർ മേഖലയിൽ നിന്നാണ് രണ്ട് ഭീകരരെ സേന കസ്റ്റഡിയിലെടുത്തത്. ഭീകകരിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.
ശ്രീനഗറിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സേന വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പേർ പിടിയിലായത്. അറസ്റ്റിലായവർ അൽഖ്വയ്ദയുടെ ഭാഗമായ അൻസാർ-ദസ്വത്-ഉൽ-ഹിന്ദ് പ്രവർത്തകരാണ്. ഭീകര സംഘടന താഴ്‌വരയിൽ സജീവമാണെന്ന് റിപ്പോർട്ട് വന്നിരുന്നു.
ഭീകരാക്രമണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സേന സുരക്ഷ ശക്തിപ്പെടുത്തി. ഭീകരവാദ പ്രവർത്തനങ്ങളിലും നിയമവിരുദ്ധ പ്രവർത്തനങ്ങളിലും നിയമവിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്നവരെ കണ്ടെത്തുന്നതിന്റെ ഭാഗമായി ജമ്മു കശ്മീർ അന്വേഷണ ഏജൻസി വിവിധയിടങ്ങളിൽ തിരച്ചിലുകൾ ആരംഭിച്ചു. പോലീസും ഭരണകൂടവും സംയുക്തമായാണ് റെയ്ഡ് നടത്തുന്നത്. വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്നും ഏജൻസി അറിയിച്ചു.