മാലിന്യം തള്ളാനെന്ന പേരിൽ വീട്ടുവളപ്പില്‍ കുഴിയെടുപ്പിച്ചു;ഇലന്തൂര്‍ സ്വദേശി ബേബി

ഇലന്തൂരിലെ നരബലിക്കേസില്‍ അറസ്റ്റിലായ ഭഗവല്‍ സിംഗിന്റെ വീട്ടിലെത്തി സെപ്റ്റംബര്‍ അവസാനം കുഴിയെടുത്ത് നല്‍കിയിരുന്നുവെന്ന് വെളിപ്പെടുത്തി തൊഴിലാളി ബേബി. മാലിന്യം തള്ളാനുള്ള കുഴിയെന്നു പറഞ്ഞാണ് ഭഗവല്‍ സിംഗ് കുഴിയെടുപ്പിച്ചതെന്ന് ബേബി പറഞ്ഞു. രണ്ടുദിവസംകൊണ്ടാണ് കുഴിയെടുത്തത്. ഈ സമയത്ത് ദമ്പതികളെ മാത്രമേ വീട്ടില്‍ കണ്ടുള്ളുവെന്നും ബേബി പറഞ്ഞു.

നാല് അടി വീതിയില്‍ സമചതുരത്തില്‍ കുഴി എടുക്കാനാണ് ഭഗവല്‍ സിംഗ് ആവശ്യപ്പെട്ടത് രണ്ട് ദിവസം കൊണ്ടാണ് കുഴി എടുത്തത്. ആയിരം രൂപയായിരുന്നു പ്രതിഫലം. കുഴിയെടുക്കാന്‍ എത്തിയപ്പോള്‍ ഭഗവല്‍ സിംഗും ഭാര്യ ലൈലയും മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നും ബേബി പറഞ്ഞു.

കേസില്‍ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ് എന്നിവരെ കാക്കനാട് ജില്ലാ ജയിലേക്കും, ലൈലയെ വനിതാ ജയിലിലേക്കും മാറ്റും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *