ബൈക്ക് യത്രക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി പണം അപഹരിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ. വേളം കുറിച്ചകം താനയപ്പാറ ചേരമ്പത്ത് റാസിഖിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ വേളം കുറിച്ചകം വെള്ളാക്കൊടി സതീശൻ (32), കുറ്റ്യാടി ഊരത്ത് മമ്പള്ളി നിഖിലേഷ് (33), ഊരത്ത് പുലക്കുന്നൻചാലിൽ അനീഷ് (40), തലശ്ശേരി വെസ്റ്റ് പൊന്ന്യം കുനിയിൽ പ്രസാദ് (44), തലശ്ശേരി പാലയോട് തെക്കെനരിക്കുളത്തിൽ രജീഷ് (43) എന്നിവരാണ് രണ്ടു മാസത്തിന് ശേഷം അറസ്റ്റിലായത്.
ഫെബ്രുവരി 29നാണ് വീട്ടിൽനിന്ന് ബൈക്കിൽ പോകുന്ന റാസിഖിനെ കാറിലെത്തിയ സംഘം തടഞ്ഞുവെച്ച് ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയത്. ഇയാളുടെ ബൈക്കും സംഘം കൊണ്ടുപോയിരുന്നു. പണം പിടിച്ചുപറിച്ച ശേഷം ഇയാളെ വീടിന്റെ രണ്ടുകിലോമീറ്റർ അകലെ റോഡിൽ ഉപേക്ഷിച്ച് ഇവർ കടന്നുകളയുകയായിരുന്നു. ബൈക്ക് രണ്ടാഴ്ച കഴിഞ്ഞ് ഉപേക്ഷിച്ച നിലയിൽ മറെറാരിടത്തുനിന്ന് പൊലീസിന് ലഭിക്കുകയുണ്ടായി.














