ഡല്‍ഹി: ഇന്ത്യക്ക് തേങ്ങാന്‍ വീണ്ടുമൊരു കുഞ്ഞുമകള്‍ കൂടി. ലോകത്തിനു മുന്നില്‍ രാജ്യത്തെ നാണം കെടുത്തിയ ‘നിര്‍ഭയ’ പിറവിയെടുത്ത തലസ്ഥാന നഗരി വീണ്ടും കണ്ണില്ലാ ക്രൂരതക്ക് സാക്ഷിയായി. നാല് വയസ്സുകാരിയാണ് ഇത്തവണ ബലാത്സംഗത്തിനിരയായത്.കഴിഞ്ഞ വ്യാഴാഴ്ച മുതൽ കാണാതായ പെൺകുട്ടിയെ കേശവ് പുരത്ത് റയിൽവേ ലൈനിനു സമീപത്തു നിന്നും രക്തം വാർന്നൊഴുകിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ബാലികയുടെ നില ഗുരുതരമാണ്.വ്യഴാഴ്ച വൈകുന്നേരം വീടിനു സമീപം കളിച്ചു കൊണ്ടിരിക്കയാണ് കുഞ്ഞിനെ കാണാതാവുന്നത്. വീട്ടുകാര്‍ കൂട്ടിക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലിസില്‍ പരാതിപ്പെടുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ രക്തം വാര്‍ന്ന നിലയില്‍
റെയില്‍പാളത്തിന് സമീപം കണ്ടെത്തിയ കുഞ്ഞിനെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റി. അവിടുന്ന് വിദഗ്ദ ചികിത്സക്കായി സഫ്ദര്‍ ജംഗിലേക്കു മാറ്റിയിരിക്കുകയാണ്.അക്രമിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
FLASHNEWS