സാമൂഹിക പ്രവർത്തക ബിന്ദു അമ്മിണിക്ക് നേരെ കോഴിക്കോട് വെച്ചുണ്ടായ സംഘപരിവാർ ആക്രമണം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ്. സംഘപരിവാറിന്റെ പിൻബലമുള്ള ഇത്തരം അക്രമണ സംഭവങ്ങൾ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. മനുഷ്യാവകാശ പ്രവർത്തക കൂടിയായ ബിന്ദു അമ്മിണിയെ ഒറ്റപ്പെടുത്തി ആക്രമിച്ച് നിശബ്ദയാക്കാനുള്ള വർഗീയ ഫാസിസ്റ്റ് ശക്തികളുടെ ബോധപൂർവമായ അജണ്ടയാണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ .ബിന്ദു അമ്മിണിയുടെ വ്യക്തി അവകാശങ്ങളെ ധ്വസിക്കുകയും അവരെ ശാരീരികകമായി ആക്രമിക്കുകയും ചെയ്യുന്ന കാടത്തത്തിനെതിരെ ശക്തമായി പ്രതികരിക്കേണ്ടതുണ്ട്.
സാമൂഹിക പ്രവർത്തക കൂടിയായ ബിന്ദു അമ്മിണിക്ക് എതിരെ നടന്ന ഈ അക്രമം ഇനി ആവർത്തിക്കപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കേണ്ടതാണ്.അക്രമം നടത്തിയ ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം. ബിന്ദു അമ്മിണി ക്കെതിരെ നടന്ന അക്രമ സംഭവത്തിൽ ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി അപലപിക്കുകയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു.
ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിൽ ഈ സംഭവത്തിൽ ഉൾപ്പെട്ട കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടു. ഈ അക്രമ സംഭവത്തിൽ പ്രതിഷേധിച്ച് ഓൾ ഇന്ത്യ ലോയേഴ്‌സ് യുണിന്റെ അഭിമുഖ്യത്തിൽ ജില്ലയിലെ എല്ലാ കോർട്ട് സെന്ററുകളിലും അഭിഭാഷകർ പ്രതിഷേധപരിപാടി സംഘടിപ്പിക്കുന്നതാണെന്നും യൂണിയൻ ജില്ലാ ഭാരവാഹികൾ അറിയിച്ചു.