ലോക്ജനശക്തി പാര്‍ട്ടി സ്ഥാനാര്‍ഥി പ്രകാശ് ചന്ദ്ര തന്നെ ഭീഷണിപ്പെടുത്തി; അമീഷ പട്ടേല്‍

ലോക്ജനശക്തി പാര്‍ട്ടി സ്ഥാനാര്‍ഥി പ്രകാശ് ചന്ദ്ര തന്നെ ഭീഷണിപ്പെടുത്തിയെന്ന് ബോളിവുഡ് നടി അമീഷ പട്ടേല്‍. ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രകാശ് ചന്ദ്ര അമീഷയെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ പ്രകാശ് ചന്ദ്ര നിഷേധിച്ചു.

ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് അമീഷയുടെ തുറന്നുപറച്ചില്‍. ദാവൂദ് നഗര്‍ സ്ഥാനാര്‍ത്ഥിയായ പ്രകാശ് ചന്ദ്രയുടെ പ്രചരണ റാലിയില്‍ അതിഥിയായി പങ്കെടുക്കാനാണ് അമീഷ പട്ടേല്‍ ബിഹാറിലെത്തിയത്.

എനിക്ക് നല്ല ഭയമുണ്ടായിരുന്നു, സുരക്ഷിതമായി ബോംബൈ എത്തുന്നതുവരെ നിശബ്ദമായി ഇരിക്കുകയല്ലാതെ എനിക്ക് മറ്റൊരു മാര്‍ഗമില്ലായിരുന്നു. എല്‍ജെപി നേതാവില്‍ നിന്ന് ഭീഷണി കോളുകള്‍ വരുന്നുണ്ട്, മുംബൈയില്‍ തിരിച്ചെത്തിയപ്പോഴും ഭീഷണിപ്പെടുത്തി കോളുകളും സന്ദേശങ്ങളുമുണ്ടായിരുന്നു. അദ്ദേഹത്തെക്കുറിച്ച് പുകഴ്ത്തി സംസാരിക്കാന്‍ എന്നോട് ആവശ്യപ്പെട്ടു എന്നും നടി വ്യക്തമാക്കി. അവിടെ കുടുങ്ങിപ്പോയതായി തോന്നി. അദ്ദേഹം പറയുന്ന കാര്യം മാത്രം പറയാനും പ്രവര്‍ത്തിക്കാനും പ്രേരിപ്പിച്ചു, മുംബൈ എത്തിയപ്പോള്‍ ഈ അനുഭവം ലോകത്തെ അറിയിക്കണമെന്ന് തോന്നി. ഒരുപക്ഷേ ഞാന്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടേനെ, എന്‍റെ കാര്‍ അദ്ദേഹത്തിന്‍റെ ആളുകള്‍ വളഞ്ഞിരുന്നു. അയാള്‍ പറയുന്നത് അനുസരിക്കുന്നതുവരെ കാര്‍ നീക്കാന്‍ അനുവദിച്ചിരുന്നില്ല. എന്‍റെ ജീവന്‍ അപകടത്തിലായിരുന്നു…അമീഷ പറയുന്നു.

എന്നാല്‍ ജന്‍ അധികാര്‍ പാര്‍ട്ടി നേതാവ് പപ്പു യാദവ് അമീഷക്ക് 15 ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്ന് പ്രകാശ് ചന്ദ്ര പ്രതികരിച്ചു .ജനവിധിയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് താന്‍ വിശ്വസിക്കുന്നു. തന്‍റെ ബന്ധുക്കളിലൊരാള്‍ അമീഷയുടെ റാലി ഒബ്രയില്‍ സംഘടിപ്പിച്ചു, അവര്‍ക്കായി എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു എന്നും പ്രകാശ് വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *