ജെ.ഡി.എസില്‍ വിഭാഗീയത രൂക്ഷം

ജെ.ഡി.എസ് സംസ്ഥാന കമ്മറ്റി പിരിച്ചു വിട്ട് അഡ്ഹോക്ക് കമ്മറ്റിയെ ദേശീയ നേതൃത്വം ചുമതലപ്പെടുത്തിയെങ്കിലും വിഭാഗീയതയ്ക്ക് കുറവില്ല. സംസ്ഥാന കമ്മറ്റി പിരിച്ചുവിട്ടത് ദേശീയ നേതൃത്വത്തിന്‍റെ തെറ്റിദ്ധാരണ മൂലമാണെന്നായിരുന്നു സി.കെ നാണു എംഎല്‍എയുടെ നിലപാട്. എന്നാല്‍ നാണുവിന്‍റെ ഏകപക്ഷീയമായി തീരുമാനങ്ങളാണ് കാര്യങ്ങള്‍ വഷളാക്കിയതെന്നാണ് മറുപക്ഷത്തിന്‍റെ ആക്ഷേപം.

സംസ്ഥാന കമ്മറ്റിയെ പിരിച്ചുവിടാന്‍ ദേശീയ നേതൃത്വത്തിന് അധികാരമുണ്ടെങ്കിലും അതിനുള്ള വീഴ്ച തനിക്ക് സംഭവിച്ചിട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സി.കെ നാണ‌ു. വ്യക്തിപരമായ ആവശ്യത്തിനായി താനൊരു തീരുമാനവും കൈകൊണ്ടിട്ടില്ലെന്നും സി.കെ നാണു മീഡിയവണിനോട് പറഞ്ഞു.

സി.കെ നാണുവിന്‍റെ നേതൃത്വത്തില്‍ കൈകൊണ്ട രണ്ട് തീരുമാനങ്ങള്‍ തിരുത്തണമെന്ന് ദേശീയ നേതൃത്വം നേരത്തെ ആവശ്യപ്പെട്ടിരുന്നു. കോട്ടയം ജില്ലാ പ്രസിഡന്‍റെനെ മാറ്റിയതും ചന്ദ്രകുമാറിനെ ഭാരവാഹിത്വത്തിലേക്ക് തിരിച്ചെടുത്തതുമായിരുന്നു അത്. രണ്ടും സംസ്ഥാന കമ്മറ്റിയെടുത്ത തീരുമാനമാണെന്ന നിലപാടില്‍ നാണു ഉറച്ച് നിന്നതാണ് ദേശീയ നേതൃത്വത്തെ പ്രകോപിപ്പിച്ചത്.

മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം നടത്തിയ നീക്കങ്ങളാണ് നടപടിയിലേക്ക് എത്തിചതെന്നാണ് സി.കെ നാണുവിന് ഒപ്പമുള്ളവരുടെ വാദം. ഒപ്പം എല്‍.ജെ.ഡിയുള്ള ലയനം വൈകുന്നത് നാണുവിന്‍റെ കടുംപിടുത്തമാണെന്ന് എതിര്‍ചേരിയും ആരോപിക്കുന്ന സാഹചര്യമാണ് പാര്‍ട്ടിയില്‍ നിലവിലുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *