മധ്യപ്രദേശിൽ പതിനാലുകാരിയെ പീഡിപ്പിച്ച് ജീവനോടെ കുഴിച്ചു മൂടി

മധ്യപ്രദേശിൽ പതിനാലുവയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ജീവനോടെ കുഴിച്ചു മൂടി. സ്ലാബുകൾക്കടിയിൽ നിന്ന് കണ്ടെത്തിയ കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. മധ്യപ്രദേശിലെ ബെറ്റുൾ ജില്ലയിലെ കൃഷി നിലത്തിൽ നിന്നാണ് കുട്ടിയെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചത്. കണ്ടെത്തുമ്പോൾ അവർ അബോധാവസ്ഥയിലായിരുന്നു. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും നില വഷളായതിനെ തുടർന്ന് നാഗ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെന്ന് പോലീസ് സൂപ്രണ്ട് സിംല പ്രസാദ് പറഞ്ഞു.

സംഭവത്തിൽ കൊലപാതക ശ്രമം, ബലാത്‌സംഗം, പോക്സോ വകുപ്പുകൾ ചാർത്തി സുശീൽ വർമയെന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ” ഇരയുടെ പിതാവ് പറഞ്ഞത് സുശീൽ തന്റെ സുഹൃത്താണെന്നും വീട്ടിൽ നിത്യ സന്ദരശകനാണെന്നുമാണ്. പെൺകുട്ടി ഇയാളെ അമ്മാവൻ എന്നാണ് വിളിച്ചിരുന്നത് ” – പോലീസ് പറഞ്ഞു.

” കുടുംബത്തിന്റെ കൃഷി നിലത്തിൽ മോട്ടോർ ഓഫ് ചെയ്യാൻ പോയതായിരുന്നു പെൺകുട്ടി. അടുത്തുള്ള നിലത്തിൽ പണിയെടുത്തിരുന്ന സുശീൽ പെൺകുട്ടിയെ വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതി പിന്നീട് പെൺകുട്ടിയുടെ മർദിക്കുകയും തലയിൽ കല്ല് കൊണ്ട് ഇടിക്കുകയും ചെയ്തു.” – പ്രസാദ് പറഞ്ഞു

നേരം വൈകിയിട്ടും കുട്ടിയ കാണാതിരുന്ന കുടുംബം നടത്തിയ തിരച്ചിലിലാണ് കല്ല് കൊണ്ടുണ്ടാക്കിയ സ്ലാബുകൾക്കടിയിൽ കണ്ടെത്തുകയായിരുന്നു. ” ആശുപത്രിയിൽ വെച്ച് രേഖപ്പെടുത്തിയ പെൺകുട്ടിയുടെ മൊഴിയിൽ സുശീലാണ് കൃത്യം നടത്തിയതെന്ന് കുട്ടി പറഞ്ഞു.”

Spread the love

Leave a Reply

Your email address will not be published. Required fields are marked *