എവര്‍ ഗിവണ്‍ ഈജിപ്റ്റ് പിടിച്ചെടുത്തു; നഷ്ടപരിഹാരം നല്‍കണ്ടത് 900 മില്യണ്‍ ഡോളര്‍

രണ്ടാഴ്ച്ചകള്‍ക്ക് മുമ്പ് സൂയസ് കനാലില്‍ കുടങ്ങിയ ചരക്ക് കപ്പല്‍ എവര്‍ ഗിവണ്‍ ഈജിപ്റ്റ് പിടിച്ചെടുത്തു. നഷ്ടപരിഹാരമായി 900 മില്യണ്‍ യുഎസ് ഡോളര്‍ നല്‍കാത്തതിനാലാണ് കപ്പല്‍ പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ട്. കപ്പല്‍ പിടിച്ചെടുക്കാന്‍ ഇസ്മായിയിലെ കോടതി ഉത്തരവിട്ടിരുന്നു. പിന്നാലെയാണ് നടപടി.

നഷ്ടപരിഹാരം സംബന്ധിച്ച് കപ്പല്‍ ജീവനക്കാരെ അറിയിച്ചിരുന്നെങ്കിലും നഷ്ടപരിഹാര തുക സംബന്ധിച്ച് കനാല്‍ അതോറിറ്റിയും കപ്പല്‍ ഉടമകളും ഇന്‍ഷൂറന്‍സ് കമ്പനികളും തമ്മില്‍ ചര്‍ച്ച നടക്കുകയാണെന്നാണ് വിവരം.

മാര്‍ച്ച് 23 നായിരുന്നു എവര്‍ ഗിവണ്‍ സൂയസ് കനാലില്‍ കുടുങ്ങിയത്. ഇതോടെ കനാല്‍ വഴിയുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. നാല് വലിയ ഫുട്ബോള്‍ ഗ്രൗണ്ടുകളേക്കാള്‍ വലിപ്പമുണ്ട് എവര്‍ ഗിവണിന്. രണ്ടുലക്ഷം മെട്രിക് ടണ്‍ ഭാരമുണ്ടായിരുന്നു. പിന്നീട് ആറ് ദിവസത്തിന് ശേഷം മാര്‍ച്ച് 29 നാണ് കപ്പല്‍ ചലിച്ചത്.

തടസ്സം നീക്കാനായി 27000 ക്യുബിക് മീറ്റര്‍ മണലാണ് ഈ ദിവസത്തിനുള്ളില്‍ കപ്പലിനു അരികില്‍ നിന്നായി മാറ്റിയത്. പെട്ടന്നുണ്ടായ കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കനാലിന് ഏകദേശം കുറുകെയായാണ് കപ്പല്‍ കുടുങ്ങിക്കിടന്നത്. ഇതോടുകൂടി ഏഷ്യ-യൂറോപ്പ് പ്രധാന വ്യാപാരപാതയായ സൂയസ് കനാലില്‍ ചരക്കുകപ്പലുകളുടെ വഴിമുടങ്ങി. 9 ബില്യണ്‍ ഡോളറിന്റെ വ്യാപാര ഇടപാടാണ് സ്യുയസ് കനാലിലൂടെ ഒരു ദിവസം നടക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *