ചെന്നൈ∙ വിജയ്യുടെ പുതിയ ചിത്രമായ പുലി റിലീസ് ചെയ്തു.
ചിത്രത്തിന്റെ നടനും സംവിധായകനും നിർമാതാക്കൾ അടക്കമുള്ളവരുടെ വീടുകളിൽ ഇന്നലെ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
വിജയ് നായകനായ ‘പുലി’ സിനിമയുടെ നിർമാണത്തിനു കണക്കിൽപ്പെടാത്ത പണം ഉപയോഗിച്ചെന്നും നികുതി വെട്ടിപ്പു നടത്തിയെന്നുമുള്ള പരാതിയിലാണു വിജയ്യുടെ വീട്ടിൽ പരിശോധന നടത്തിയത്. 118 കോടി രൂപ ചെലവിലാണു സിനിമ നിർമിച്ചതെന്നു നിർമാതാക്കൾ അവകാശപ്പെട്ടിരുന്നു. സിനിമാ നിർമാണങ്ങൾക്കു പണം നൽകുന്ന മധുര അൻപു, രമേഷ് എന്നിവരുടെ ഓഫിസുകളും പരിശോധിച്ചു.ചിത്രത്തിന്റെ റിലീസ് വൈകിയതിൽ പ്രതിഷേധിച്ച് മധുരയിൽ സംഘർഷവും ബസുകൾക്കു നേരെ കല്ലേറുണ്ടായി. കേരളത്തിലെ തിയറ്ററുകളിലും ചിത്രം റിലീസ് ചെയ്തു. ചിത്രത്തിന്റെ റിലീസ് വൈകിയതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്തെ തിയറ്ററുകൾക്കു നേരെയും ആരാധകർ കല്ലെറിഞ്ഞു.
FLASHNEWS