നടിയെ ആക്രമിച്ച കേസ്, വിചാരണ പൂർത്തിയാക്കാൻ ആറു മാസം സമയം കൂടി കോടതി നീട്ടി

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി അനുവദിച്ചു. വിചാരണ കോടതിയുടെ ആവശ്യത്തിന് സുപ്രീംകോടതി അംഗീകാരം നല്‍കി. മൂന്നാം തവണയാണ് കേസിന്‍റെ വിചാരണക്ക് സമയം നീട്ടി നല്‍കിയത്.

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജിയാണ് സുപ്രീംകോടതിക്ക് കത്ത് നല്‍കിയത്. കേസിന്‍റെ വിചാരണ ആഗസ്റ്റിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇത് സാധ്യമാവില്ലെന്നാണ് സ്പെഷ്യല്‍ ജഡ്ജി അറിയിച്ചിരുന്നത്.

കോവിഡിെന തുടര്‍ന്ന് കോടതി അടച്ചിടേണ്ട സാഹചര്യമുണ്ടായി. ജീവനക്കാര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.ഇത് കോടതി നടപടികള്‍ വൈകുന്നതിന് കാരണമായെന്ന് സ്പെഷ്യല്‍ ജഡ്ജി സുപ്രീംകോടതിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പുറമേ കേസില്‍ നിന്ന് പ്രോസിക്യൂട്ടര്‍ പിന്‍മാറിയിരുന്നു. കേസുമായി ബന്ധപ്പെട്ട ഹൈകോടതിക്ക് മുമ്ബാകെ ഹരജിയും എത്തിയിരുന്നു. ഇതെല്ലാം വിചാരണ നടപടികള്‍ വൈകാനിടയാക്കിയെന്നാണ് വാദം.

കേസില്‍ ഇതുവരെ 179 സാക്ഷികളെ വിസ്തരിച്ചിട്ടുണ്ട്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ 199 രേഖകളും 124 വസ്തുതകളും പരിശോധിച്ചു. സിനിമ സെലിബ്രേറ്റികള്‍ ഉള്‍പ്പടെ 43 സാക്ഷികളെക്കൂടി വിസ്തരിക്കേണ്ടതുണ്ടെന്നും സ്പെഷ്യല്‍ ജഡ്ജി സുപ്രീംകോടതിയെ അറിയിച്ചിരുന്നു. നടന്‍ ദിലീപ് പ്രതിയായ ക്വേട്ടഷന്‍ പീഡനകേസ് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *