സലാല അപകടത്തിൽ കാണാതായഒരാളുടെ മൃതദേഹംകൂടി കണ്ടെത്തി

മസ്കത്ത്: സലാലയിലെ കടലില്‍ കാണാതായ ഇന്ത്യക്കാരില്‍ ഒരാളുടെ മൃതദേഹംകൂടി കണ്ടെത്തിയതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.

അപകടത്തില്‍ കാണാതായ അഞ്ചുപേരില്‍ മൂന്നുപേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ബാക്കിയുള്ള രണ്ടുപേര്‍ക്കായി തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച മഹാരാഷ്ട്ര സങ്കലില്‍ സ്വദേശി ശശികാന്ത് (42), മകന്‍ ശ്രേയസ് (അഞ്ച്) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് ഇതുവരെ അറിവായിട്ടില്ല. അപകടം നടന്ന് എട്ടാം ദിവസമാണ് മൂന്നാമത്തെ ആളുടെ മൃതദേഹം കണ്ടെത്തുന്നത്. ഈ മാസം 10നാണ് മഹാരാഷ്ട്ര, യു.പി സ്വദേശികളുടെ രണ്ട് കുടുംബത്തിലെ അഞ്ചുപേര്‍ സലാലയിലെ കടലില്‍ വീണ് കാണാതാവുന്നത്.

പെരുന്നാള്‍ അവധിയില്‍ ദുബൈയില്‍നിന്ന് സലാലയിലേക്കെത്തിയതായിരുന്നു ആറ് കുടുംബങ്ങള്‍. ഇതില്‍ രണ്ട് കുടുംബത്തിലെ എട്ട് അംഗങ്ങളാണ് അപകടത്തില്‍പെടുന്നത്.

സംഭവ സമയത്ത് മൂന്നുപേരെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തിയിരുന്നു. ടൂറിസ്റ്റ് കേന്ദ്രമായ മുഗ്സെയിലില്‍ സുരക്ഷ ബാരിക്കേഡ് മറികടന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുമ്ബോഴായിരുന്നു അപകടം. ഉയര്‍ന്നുപൊന്തിയ തിരമാലയില്‍ ഇവര്‍ അകപ്പെടുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *