നൈജീരിയയില്‍ ഇരട്ട ബോംബ് സ്‌ഫോടനം:51 മരണം

201432133723896734_20അബുജ: വടക്കു കിഴക്കന്‍ നൈജീരിയയിലുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ 51 പേര്‍ കൊല്ലപ്പെട്ടു. മൈദുഗരിയിലെ ഒരു മാര്‍ക്കറ്റിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനം നടന്ന സ്ഥലത്തിനു സമീപം വിവാഹ ചടങ്ങുകള്‍ നടക്കുന്നുണ്ടായിരുന്നു.  സംഭവസ്ഥലത്ത് ഫുട്‌ബോള്‍ മത്സരം ടിവിയില്‍ കാണാനായി നിരവധി പേര്‍ തടിച്ചു കൂടിയതും അപകടത്തിന്റെ തീവ്രത കൂട്ടി.
ഒരു ട്രക്കിലും കാറിലുമാണ് ബോംബുകള്‍ ഘടിപ്പിച്ചിരുന്നത്. ട്രക്കിനുള്ളില്‍ ഒളിപ്പിച്ചിരുന്ന ബോംബാണ് ആദ്യം പൊട്ടിയത്. ട്രക്കില്‍ കയറ്റിയിരുന്ന തടിക്കുള്ളില്‍ ബോംബ് ഒളിപ്പിച്ച നിലയിലായിരുന്നു.
കാറിനുള്ളില്‍ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിയാണ് രണ്ടാമത്തെ സ്‌ഫോടനം ഉണ്ടായത്. ഇവിടുത്തെ ഇസ്ലാമിസ്റ്റ് തീവ്രവാദ ഗ്രൂപ്പായ ബോക്കോ ഹറാമിന്റെ ജന്മസ്ഥലത്താണ് അപകടം നടന്നതെന്ന് റെഡ്‌ക്രോസ് വക്താവ് പറഞ്ഞു. അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരാവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *