ട്രിപോളി: ലിബിയൻ വിദേശകാര്യമന്ത്രി നജില മൻഗോഷിനെ ദുർഭരണത്തിന്റെ പേരിൽ പ്രസിഡൻസി കൗൺസിൽ സസ്പെൻഡ് ചെയ്തു. രാജ്യം വിട്ടുപോകുന്നതിനും വിലക്കുണ്ട്. എന്നാൽ, പ്രസിഡന്‍സി കൗൺസിലിന്റെ തീരുമാനം സർക്കാർ അംഗീകരിച്ചിട്ടില്ല.
പ്രസിഡന്‍സി കൗൺസിലിനോട് ആലോചന നടത്താതെ രാജ്യത്തെ വിദേശനയങ്ങൾ തീരുമാനിക്കുന്നതാണു സസ്പെൻഷനു കാരണം. മന്ത്രിക്കെതിരേ അന്വേഷണം നടത്തി 14 ദിവസത്തിനം റിപ്പോർട്ട് സമർപ്പിക്കാനും കൗൺസിൽ നിർദേശിച്ചിട്ടുണ്ട്. പ്രസിഡന്‍സി കൗൺസിനു ഭരണപരമായ ഉത്തരവാദിത്വമില്ലെന്നും നജില മന്ത്രി പദവിയിൽ തുടരുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു