മങ്കിപോക്‌സിനെ തുടര്‍ന്ന് മരണം; സമ്ബര്‍ക്ക പട്ടികയിലുള്ള 15 പേര്‍ നിരീക്ഷണത്തില്‍

തൃശൂരില്‍ വാനര വസൂരി ലക്ഷണങ്ങളോടെ മരിച്ച 22കാരന്റെ സമ്ബര്‍ക്ക പട്ടികയിലുള്ള 15 പേരെ നിരീക്ഷണത്തിലാക്കി.യുവാവുമായി അടുത്ത് ഇടപഴകിയവരും ഒപ്പം ഫുട്‌ബാള്‍ കളിച്ചവരുമാണ് നിരീക്ഷണത്തിലുള്ളത്.

യുവാവിനെ 21ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് കൊണ്ടുവന്ന നാലുപേരും നിരീക്ഷണത്തിലുണ്ട്. റൂട്ട് മാപ്പില്‍ ചാവക്കാട്, തൃശൂര്‍ സ്വകാര്യ ആശുപത്രികളുമുണ്ട്. ഫുട്‌ബാള്‍ കളിച്ച ശേഷം വീട്ടിലെത്തിയ യുവാവ് തളര്‍ന്ന് വീഴുകയായിരുന്നു. ആദ്യം പ്രാദേശിക ഹെല്‍ത്ത് സെന്ററിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ യുവാവിനെ പരിചരിച്ച ആശുപത്രി ജീവനക്കാരും നിരീക്ഷണത്തിലാണ്.

യുവാവിന്റെ സ്രവ പരിശോധനാ ഫലം തിങ്കളാഴ്ച കിട്ടിയേക്കും. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനക്ക് പിന്നാലെ പുണെ ലാബിലേക്ക് സാമ്ബിള്‍ അയച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ്. വിദേശത്ത് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു.

കൂടുതല്‍ പ്രതിരോധ നടപടികള്‍ക്കായി തിങ്കളാഴ്ച പുന്നയൂരില്‍ ആരോഗ്യ വകുപ്പ് യോഗം വിളിച്ചിട്ടുണ്ട്. യുവാവിന്‍റെ വീടുമായി ബന്ധപ്പെട്ട സ്ഥലത്ത് ശക്തമായ രോഗപ്രതിരോധപ്രവര്‍ത്തനങ്ങളും ബോധവത്കരണങ്ങളും നടത്താനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *