ശബരിമല സമരകാലത്ത് ആചാരങ്ങൾ തകർക്കാനായി സർക്കാർ തട്ടിപ്പുസംഘത്തിന്റെ സഹായം തേടിയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സർക്കാരിന് വേണ്ടിയാണ് വ്യാജ ചെമ്പോല ഉപയോഗിച്ച് പ്രചാരണങ്ങൾ നടന്നതെന്നും മോൻസൻ മാവുങ്കലിന്റെ തട്ടിപ്പുകൾക്ക് സർക്കാരും ഉന്നത ഉദ്യോഗസ്ഥരും സംരക്ഷണം നൽകുകയായിരുന്നുവെന്നും കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശബരിമല സമരകാലത്ത് ആചാരങ്ങൾ തകർക്കാനായി സർക്കാർ ഉപയോഗിച്ച പ്രധാന വാദമുഖമായിരുന്നു വ്യാജ ചെമ്പോല ഉപയോഗിച്ച് നടത്തിയത്. എന്തെല്ലാം സഹായമാണ് മോൻസൺ മാവുങ്കലിന് സർക്കാരിൽ നിന്ന് ലഭിച്ചതെന്നും ഇതിനെല്ലാം സർക്കാർ മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കും സർക്കാരിനും എന്തൊക്കെയോ മറച്ചു വെയ്ക്കാനുള്ളതു കൊണ്ടാണ് ഈ തട്ടിപ്പിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വരാത്തതെന്നും സുരേന്ദ്രൻ ആരോപിച്ചു.