ജനസംഘവുമായി സഖ്യം ചേർന്നിട്ടുണ്ടെന്ന് സിപിഐഎമ്മിന്റെ ചരിത്ര രേഖയിലുണ്ടെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. എപ്പോഴും യോജിക്കാവുന്ന അവസ്ഥ നിലനിൽക്കുന്നെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
അതിനിടെ, നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് മറുപടിയുമായെത്തി.
അടിയന്തരാവസ്ഥാക്കാലത്ത് ജനതാപാർട്ടിയുമായാണ് സിപിഐഎം സഹകരിച്ചതെന്ന് എം സ്വരാജ് പറഞ്ഞു. എന്നാൽ ജനതാപാർട്ടിയിൽ ആർ എസ് എസ് സ്വാധീനമുണ്ടെന്ന വിമർശനം ഉയർന്നപ്പോൾ ആർ എസ് എസ് വോട്ട് വേണ്ടെന്ന് പ്രഖ്യാപിച്ചിരുന്നെന്നും എം സ്വരാജ് വ്യക്തമാക്കി.














