െക.എസ്.ആര്‍.ടി.സി അന്തര്‍സംസ്ഥാന സര്‍വിസുകള്‍ വെട്ടിക്കുറച്ചു

ഒാണത്തിന് കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ വെട്ടിക്കുറച്ചതോടെ മലയാളികളുടെ അന്തര്‍സംസ്ഥാന യാത്ര ദുഷ്കരമായി. ബംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ഒാണം ആഘോഷിക്കാന്‍ എത്തുന്ന മലയാളികളാണ് വലയുന്നത്. സീസണ്‍ മുതലെടുത്ത് അമിതചാര്‍ജ് ഇൗടാക്കുന്ന സ്വകാര്യ ലക്ഷ്വറി ബസുകളെ ആശ്രയിക്കേണ്ട ഗതികേടിലാണിവര്‍. മുന്‍വര്‍ഷത്തേതില്‍നിന്ന് വ്യത്യസ്തമായി ആവശ്യത്തിന് കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്താത്തതാണ് പ്രശ്നം.
ബംഗളൂരുവില്‍നിന്ന് ഒാണക്കാലത്ത് പ്രഖ്യാപിച്ച കെ.എസ്.ആര്‍.ടി.സിയുടെ 18 അധിക സര്‍വിസുകളില്‍ അഞ്ചെണ്ണം ഒഴികെ മുഴുവന്‍ മലബാര്‍ മേഖലയിലേക്കാണ് ഒാടുന്നത്. ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 12വരെയാണ് കെ.എസ്.ആര്‍.ടി.സി അധിക സര്‍വിസുകള്‍ നടത്തുന്നത്. ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള കോട്ടയത്തേക്ക് കെ.എസ്.ആര്‍.ടി.സി അധികം അനുവദിച്ച ഒരു സര്‍വിസ് മാത്രമാണ്. അതാവെട്ട ദൂരം കൂടുതലുള്ള മാനന്തവാടി വഴിയാണ്. കൊല്ലം, തിരുവനന്തപുരം ഉള്‍െപ്പടെ ജില്ലകളിലേക്ക് ഒറ്റ സ്പെഷല്‍ സര്‍വിസുമില്ല. ബംഗളൂരുവിലെയും െചെന്നെയിലെയും യാത്രക്കാര്‍ ഏറെയും മധ്യകേരളത്തില്‍നിന്നുള്ളവരാണ്. ഇത് കണക്കിലെടുത്ത് മുന്‍വര്‍ഷങ്ങളില്‍ ഒാണക്കാലത്ത് കോട്ടയം വഴി അധിക സര്‍വിസുകള്‍ അനുവദിക്കാറുണ്ട്. കഴിഞ്ഞവര്‍ഷം രണ്ട് സര്‍വിസ് ഉണ്ടായിരുന്നു. കോട്ടയത്തുനിന്ന് നിലവില്‍ മൂന്ന് സര്‍വിസാണ് ബംഗളൂരുവിലേക്ക് നടത്തുന്നത്. സേലം വഴി വോള്‍വോയും മൈസൂര്‍ വഴി സൂപ്പര്‍ ഡീലക്സും കോട്ടയം ഡിപ്പോയില്‍നിന്നും കൊട്ടാരക്കരയില്‍നിന്നും വരുന്ന സൂപ്പര്‍ ഡീലക്സുമാണ് സര്‍വിസുകള്‍.
മൂന്നു സര്‍വിസിെന്‍റയും ആഗസ്റ്റ് 31, സെപ്റ്റംബര്‍ ഒന്ന്, രണ്ട് തീയതികളിലെ ടിക്കറ്റുകള്‍ പൂര്‍ണമായും ബുക്ക് ചെയ്തു. മറുനാടന്‍ മലയാളികള്‍ക്ക് ഒാണ്‍ലൈനില്‍ കയറിപ്പറ്റാന്‍ കഴിയാത്തതും തിരിച്ചടിയായി. കെ.എസ്.ആര്‍.ടി.സിയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 1000 രൂപയാണ് നിരക്ക്. ഒാണത്തിരക്ക് കണക്കിലെടുത്ത് സ്വകാര്യ ബസുകള്‍ 2000 മുതല്‍ 2500 രൂപവരെയാണ് ഇൗടാക്കുന്നത്. ഒാണത്തിന് 10 ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സ്വകാര്യ ബസുകളുടെ നിരക്ക് 3000വരെ എത്തുമെന്ന് ആശങ്കയുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *