പീഡനം: െഎ.ജി കാതോലിക്ക ബാവയെ കണ്ടു, വൈദികരുടെ അറസ്റ്റ് ഉടന്‍

കുമ്ബസാര രഹസ്യം ചൂഷണം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ വൈദികര്‍ക്കെതിരെ കൃത്യമായ നിയമനടപടികളുമായി മുന്നോട്ടുപോകണമെന്നും അേന്വഷണത്തില്‍ സഭ ഇടപെടില്ലെന്നും ഒാര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയസ് പൗലോസ് ദ്വിദീയന്‍ കാതോലിക്ക ബാവ. യുവതിയെ പീഡിപ്പിച്ച വൈദികരെ അറസ്റ്റ്ചെയ്യുന്നതടക്കം കടുത്ത നടപടികളുമായി മുന്നോട്ട് പോകുമെന്നും ഇതിന് സഭയുടെ പിന്തുണ വേണമെന്നും അഭ്യര്‍ഥിച്ച്‌ ദേവലോകം അരമനയില്‍ എത്തിയ ക്രൈംബ്രാഞ്ച് െഎ.ജി എസ്.ശ്രീജിത്തിനോടാണ് കാതോലിക്ക ബാവ ഇക്കാര്യം വ്യക്തമാക്കിയത്.

വൈദികര്‍ക്കെതിരായ അന്വേഷണം അന്തിമഘട്ടത്തിലെത്തിയതോടെയാണ്  ഐ.ജി ബാവയെ കണ്ടതെന്നാണ് വിവരം. കേസിെന്‍റ അേന്വഷണ പുരോഗതിയും പീഡനക്കേസില്‍ വൈദികരുെട പങ്കും അദ്ദേഹം ബാവയെ ധരിപ്പിച്ചു. കടുത്ത നടപടികള്‍ വേണ്ടിവരുമെന്നും അറിയിച്ചു. സഭ ആസ്ഥാനമായ ദേവലോകത്ത് നടന്ന കൂടിക്കാഴ്ച ഒരുമണിക്കൂറോളം നീണ്ടു.

നിയമനടപടികളുമായി മുന്നോട്ട് പോകണമെന്നും അതിന് സഭയുടെ പിന്തുണ ഉണ്ടാകുമെന്നും അറിയിച്ച ബാവ, എന്നാല്‍, നിരപരാധികള്‍ ക്രൂശിക്കെപ്പടരുതെന്നും പറഞ്ഞതായി ഐ.ജി എസ്. ശ്രീജിത്ത് ‘മാധ്യമ’ത്തോട് പറഞ്ഞു. സഭക്ക് ഇക്കാര്യത്തില്‍ ഒന്നും ഒളിക്കാനിലെന്നും ബാവ പറഞ്ഞതായി അദ്ദേഹം പറഞ്ഞു. അേന്വഷണ വിഷയത്തില്‍ സഭയെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യതകളും െഎ.ജി ചൂണ്ടിക്കാട്ടി.

സര്‍ക്കാറിെന്‍റയും സംസ്ഥാന പൊലീസ് ചീഫിെന്‍റയും നിര്‍ദേശപ്രകാരമായിരുന്നു െഎ.ജിയുടെ സന്ദര്‍ശനം. ഒാര്‍ത്തഡോക്സ്-യാക്കോബായ ഭിന്നത ശക്തമായ സാഹചര്യത്തില്‍ കാര്യങ്ങള്‍ മറ്റൊരുതലത്തിലേക്ക് നീങ്ങാതിരിക്കാനും സന്ദര്‍ശനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. വീട്ടമ്മയുടെ പരാതിയില്‍ നാല് വൈദികര്‍ക്കെതിരായാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. കുമ്ബസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്നും തിരുവല്ല മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച പ്രഥമ വിവര റിപ്പോര്‍ട്ടിലുണ്ട്. അതിനിടെ ഒരുവൈദികന്‍ കൂടി കേസില്‍ ഉള്‍പ്പെടുമെന്നാണ് വിവരം.

അഞ്ച് വൈദികര്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ട്. ഫാ.ജെയ്‌സ് കെ.ജോര്‍ജ്, ഫാ. എബ്രാഹം വര്‍ഗീസ്, ഫാ.ജോണ്‍സണ്‍ വി. മാത്യു, ഫാ.ജോബ് മാത്യു എന്നിവര്‍ക്കെതിരെ മാത്രമായിരുന്നു ആദ്യം കേസ്. പ്രായപൂര്‍ത്തിയാകും മുമ്ബും ഒരു വൈദികന്‍ പീഡിപ്പിച്ചിരുന്നുവെന്ന് കഴിഞ്ഞ ദിവസം വീട്ടമ്മ മൊഴി നല്‍കിയതോടെയാണ് കേസില്‍ അഞ്ചുപേര്‍ ഉള്‍പ്പെടുക. ഫാ.ജോബ് മാത്യുവാണ് ഒന്നാംപ്രതി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *