ഈ കളി സ്വിറ്റ്സർലന്‍റ് തോറ്റെന്ന് സർവരും വിധിയെഴുതി.എന്നാൽ കഥ ഇങ്ങിനെ.ഒരു ഗോൾ അടിച്ചതോടെ ജയവും പ്രീക്വാർട്ടർ ബർത്തും ഉറപ്പിച്ച സെർബിയക്കായി സ്വിറ്റ്സർലന്‍റ് കാത്ത് വെച്ചത് രണ്ട് ഗോൾ.
അഞ്ചാം മിനുട്ടിൽ അലക്സാണ്ടർ മിത്രിവിച്ചിലൂടെയാണ് സെർബിയ മുന്നിലെത്തിയത്.എന്നാൽ 52 ആം മിനുട്ടിൽ ഷാകയിലൂടെ സ്വിസ് പട സമനില കൈവരിച്ചു.90ആം മിനുട്ടിൽ ഷാഖ്വിരി ഒറ്റയാനായി ഗോളടിച്ചു.ജയത്തോടെ ബ്രസീലും സ്വിറ്റ്സർലന്‍റും ഒപ്പത്തിനൊപ്പമായി.