വര്‍ഗീയ സംഘര്‍ഷങ്ങളില്‍ യു.പിയും കര്‍ണാടകയും മുന്നിലെന്ന്

2017ലെ ആദ്യ അഞ്ചു മാസങ്ങളിലെ കണക്കു പ്രകാരം രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ഉത്തര്‍പ്രദേശും കര്‍ണാടകയും മുന്നിലെന്ന് ലോക്സഭയുടെ രേഖാമൂലമുള്ള മറുപടി. ഇൗ കാലയളവില്‍ രാജ്യത്ത് നടന്ന 300 വര്‍ഗീയ സംഘര്‍ഷങ്ങളില്‍ 60 എണ്ണം ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശിലും 36 എണ്ണം കോണ്‍ഗ്രസിെന്‍റ കര്‍ണാടകയിലുമാണ് നടന്നത്. യു.പിയെ കൂടാതെ ബി.ജെ.പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളും കണക്കില്‍ മുമ്ബിലാണ്.

മധ്യപ്രദേശ് (29), രാജസ്ഥാന്‍ (27), ബിഹാര്‍ (23), ഗുജറാത്ത് (20), മഹാരാഷ്ട്ര (20) എന്നിങ്ങനെയാണ് കണക്ക്. കേരളത്തെ സംഘര്‍ഷമേഖലയായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് കണക്കുകള്‍ പുറത്തുവന്നത്. എന്നാല്‍, കര്‍ണാടകയുെട കണക്കില്‍ സംശയമുണ്ടെന്നും താന്‍ ആഭ്യന്തര മന്ത്രിയായിരിക്കെ സംസ്ഥാനത്ത് 36 വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടന്നിട്ടില്ലെന്നും മുന്‍ ആഭ്യന്തര മന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ജി. പരമേശ്വര ചൂണ്ടിക്കാട്ടി. കര്‍ണാടകയെ രണ്ടാം സ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ ഗൂഢമായ ശ്രമം നടന്നതായും അദ്ദേഹം ആരോപിച്ചു.

രണ്ടു പേരുടെ മരണത്തിനിടയാക്കിയ രണ്ടോ മൂന്നോ സംഘര്‍ഷങ്ങള്‍ മാത്രമാണ് നടന്നത്. അവയാകെട്ട ദക്ഷിണ കന്നടയിലെ തീരദേശ ബെല്‍റ്റില്‍ മാത്രമാണ് നടന്നതും. എന്തടിസ്ഥാനത്തിലാണ് കേന്ദ്രം ഇത്തരമൊരു കണക്ക് കര്‍ണാടകയുടെ മേല്‍ ചാര്‍ത്തുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *