വട്ടിയൂര്‍ക്കാവില്‍ ‘മേയര്‍ ബ്രോ’യുടെ അട്ടിമറി വിജയം

തിരുവനന്തപുരം: സാമുദായിക വോട്ടുകള്‍ ഏറെ ചര്‍ച്ചയായ വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്തിന് അട്ടിമറി വിജയം. യു.ഡി.എഫ് കോട്ട തകര്‍ത്ത് 14,465 വോട്ടിെന്‍റ ഭൂരിപക്ഷത്തോടെയാണ് തിരുവനന്തപുരം മേയര്‍ കൂടിയായ പ്രശാന്ത് ജയിച്ചുകയറിയത്. 54830 വോട്ടുകളാണ് വി. കെ പ്രശാന്ത് നേടിയത്.

യുഡിഎഫ് സ്ഥാനാര്‍ഥി കെ മോഹന്‍കുമാര്‍ 40365 വോട്ടുകളും എന്‍.ഡി.എ സ്ഥാനാര്‍ഥി എസ്.സുരേഷ് 27453 വോട്ടുകളും നേടി.

വോട്ടെണ്ണലിെന്‍റ തുടക്കം മുതല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തിയ ‘മേയര്‍ ബ്രോ’ ഒരു ഘട്ടത്തില്‍ പോലും പിന്നിലേക്ക് പോയില്ല. ജാതി-സമുദായ വോട്ടുകള്‍ ഏകോപിപ്പിക്കാനുള്ള കോണ്‍ഗ്രസിെന്‍റ ശ്രമവും എന്‍.എസ്.എസിെന്‍റ പ്രത്യക്ഷ പിന്തുണയും വിജയത്തിന് തുണച്ചില്ല.
ജാതിയും സമുദായവും പറഞ്ഞ് കോണ്‍ഗ്രസും ശബരിമലയും ആചാരസംരക്ഷണവും അഴിമതിയുമെല്ലാം ഉയര്‍ത്തിക്കാട്ടി ബി.ജെ.പിയും കളത്തിലിറങ്ങിയെങ്കിലും യുവത്വത്തിന് വോെട്ടന്ന എല്‍.ഡി.എഫ് പ്രചാരണത്തിനും സ്ഥാനാര്‍ഥി വി.കെ പ്രശാന്തിെന്‍റ വ്യക്തിപ്രഭാവത്തിനും മുന്നില്‍ ഫലം കണ്ടില്ല.

2019ലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മേയര്‍ വി.കെ പ്രശാന്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ സ്ഥാനാര്‍ഥിക്ക് യുവാക്കള്‍ക്കിടയില്‍ മികച്ച പ്രതിച്ഛായ ഉണ്ടാക്കിയിട്ടുണ്ട്. അവസാനഘട്ടത്തില്‍ സമുദായ വോട്ടുകളുടെ പേരില്‍ യു.ഡി.എഫ് വിവാദത്തിലായതും ബി.ജെ.പി സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ പാളിച്ചകളും വി.കെ പ്രശാന്തിന് ഗുണം ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *