ലഡാക്കിലെ പാംഗോംഗില്‍‌ ഇന്ത്യന്‍ പോസ്റ്റിനരികെ ചൈനീസ് സൈന്യം

ന്യൂഡല്‍ഹി: ലഡാക്കിലെ പാംഗോംഗ് തടാകത്തിന്‍റെ തെക്കന്‍ മേഖലയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ അടയ്ക്കാന്‍ ശ്രമിക്കുന്ന ചൈനീസ് സൈന്യത്തിന്‍റെ ചിത്രം പുറത്ത്. വടിവാളും കുന്തവും തോക്കും അടക്കം വന്‍ ആയുധശേഖരവുമായെത്തിയ നാല്‍പ്പതോളം ചൈനീസ് സൈനികരാണ് ഇന്ത്യ പോസ്റ്റുകള്‍ക്ക് സമീപം നിലയുറപ്പിച്ചത്.

ഗാല്‍വാന്‍ താഴ്‌വരയില്‍ 20 ഇന്ത്യന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ജൂണ്‍ 15 ന് സമാനമായ ഏറ്റുമുട്ടലിനു ചൈനീസ് സൈന്യം തയാറെടുത്തിരുന്നെന്നാണ് ചിത്രങ്ങള്‍ തെളിയിക്കുന്നത്. ആയുധങ്ങളുമായി ചൈനീസ് സൈന്യം എത്തിയതിന്‍റെ ആദ്യ നേരിട്ടുള്ള തെളിവാണിത്. ചിത്രത്തിലുള്ള ഓരോ സൈനികന്‍റെ പക്കലും ആയുധങ്ങള്‍ ദൃശ്യമാണ്.

തിങ്കളാഴ്ച ഇരു സൈനികരും വളരെ അകലെയാണ് നിലയുറപ്പിച്ചിരുന്നത്. എന്നാല്‍ മുഖ്പാരി പോസ്റ്റിനു സമീപം ചൈനീസ് സൈന്യം എത്തിയപ്പോള്‍ ഇന്ത്യന്‍ സൈന്യം അവര്‍ക്കെതിരെ ആയുധങ്ങള്‍‌ കാട്ടുകയും ആക്രോശിക്കുകയും ചെയ്തു. ഇതോടെ ചൈനീസ് സൈന്യം വെടിയുതിര്‍ത്തു. ചൈനീസ് സൈന്യം റെസാംഗ് ലയിലും മുഖ്പാരിയിലും എത്തിയതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്ത്യയുടെ ഭാഗത്തേക്ക് ചൈനീസ് സൈന്യം കയറാന്‍ ശ്രമിക്കുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു.

എന്നാല്‍ ഇന്ത്യ നിയന്ത്രണരേഖ മറികടക്കാന്‍ ശ്രമിച്ചതായാണ് ചൈന ആരോപിക്കുന്നത്. ഷെന്‍പാവോയില്‍ ഇന്ത്യ നിയന്ത്രണരേഖ മറികടക്കാന്‍ ശ്രമിച്ചതായി പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി പടിഞ്ഞാറന്‍ മേഖല കമാന്‍ഡ് വക്താവ് കേണല്‍ ഷാംഗ് ഷൂലി ആരോപിച്ചു. അതിര്‍ത്തി ലംഘനം തടയാന്‍ ആകാശത്തേയ്ക്ക് വെടിവച്ച്‌ മുന്നറിയിപ്പ് നല്‍കിയെന്നാണ് ചൈനയുടെ വാദം.

ചൈന തെറ്റിദ്ധാരണ പരത്തുകയാണെന്ന് സൈന്യം പ്രതികരിച്ചു. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നയന്ത്രണരേഖയുടെ അടുത്തേയ്ക്കുവന്ന് ആകാശത്തേയ്ക്ക് പലതവണ വെടിയുതിര്‍ത്ത് ഇന്ത്യന്‍ സൈനികരെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചു. സംയമനത്തോടെ സ്ഥിതി കൈകാര്യം ചെയ്തതായും ഇന്ത്യയുടെ ഭാഗത്തു നിന്നും വെടിവയ്പ്പുണ്ടായിട്ടില്ലെന്നും സൈന്യം വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.

റെസാംഗ് ലയില്‍ ഇരു സേനകളും മുഖാമുഖം നില്‍ക്കുകയാണ്. ഇന്ത്യ ചൈന അതിര്‍ത്തിയില്‍ വെടിവയ്പ്പുണ്ടാകുന്നത് 45 വര്‍ഷത്തിനിടെ ആദ്യമായാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *