കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്നത് ആര്‍എസ്എസിന്റെ സ്വപ്‌നം മാത്രമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തെ കുറിച്ച് ബിജെപി തെറ്റായ ചിത്രം പ്രചരിപ്പിക്കുന്നു. കൊലപാതകങ്ങളുടെ എണ്ണത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടാന്‍ ശ്രമിക്കുകയാണെങ്കില്‍ ആദ്യം പിരിച്ചുവിടേണ്ടത് ഉത്തര്‍പ്രദേശ് സര്‍ക്കാരാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. പിന്നെ മഹാരാഷ്ട്രയും ഗുജറാത്തും രാജസ്ഥാനും പിരിച്ചുവിടണം. അതൊക്കെ കഴിഞ്ഞേ കേരളത്തിന്റെ കണക്ക് വരുകയുള്ളു. അതിനാല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന തരത്തിലുള്ള ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ടെന്നും കോടിയേരി പറഞ്ഞു.
ഭരണഘടനയിലെ വകുപ്പുകള്‍ ചൂണ്ടികാണിച്ച് ഇടത് സര്‍ക്കാരിനെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ചു കൊണ്ട് കോടിയേരി പറഞ്ഞു. കണക്കെടുക്കുകയാണെങ്കിൽ ശരാശരി 4,000ത്തിലേറെ കൊലപാതകങ്ങൾ ഒരു വർഷം യുപിയിൽ നടക്കുന്നുണ്ട്. യുപിയുമായി താരത്മ്യം ചെയ്യുമ്പോൾ കേരളത്തിലെ കൊലപാതകങ്ങളുടെ എണ്ണം വളരെ കുറവാണെന്നും കോടിയേരി പറഞ്ഞു
.
നിയമസഭ പിരിച്ചുവിടണമെന്ന് പറയുന്നത് രാജഗോപാലിനോട് വിരോധമുള്ളവരാണെന്നും കോടിയേരി ബാലകൃഷ്ണന്‍ കളിയാക്കി. കേരളത്തെ കുറിച്ച് തെറ്റായ പ്രചാരണം നടത്തുകയാണ് ആര്‍എസ്എസ് ചെയ്യുന്നത്. സംസ്ഥാനത്ത് ആസൂത്രിതമായി ആര്‍എസ്എസ് കൊലപാതകം നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഗവർണർ പി.സദാശിവവുമായുള്ള മുഖ്യമന്ത്രി പിണറായി വിജയൻറെ കൂടികാഴ്ചയിൽ അപാകതയില്ല. ഗവർണർ കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ മുഖ്യമന്ത്രി പോയി കാണുകയാണ്
ചെയ്തത്.
സർക്കാരിന് ഗവർണറുമായി നല്ല ബന്ധമാണുള്ളതെന്നും കോടിയേരി പറഞ്ഞു. നേരത്തെ ഗവർണർ മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയതിനെതിരെ കടുത്ത നിലപാടെടുത്ത സിപിഐഎം സംസ്ഥാന സെക്രട്ടറി നിലപാട് മയപ്പെടുത്തുകയാണ് ചെയ്തത്.
സര്‍ക്കാരിന് ഗവര്‍ണറുമായുള്ള നല്ലബന്ധം തകര്‍ക്കാന്‍ ബിജെപിയും കോണ്‍ഗ്രസും ശ്രമിക്കുകയാണ്. ആരും ഇതില്‍പ്പോയി വീഴരുതെന്നാണ് സംസ്ഥാന സമിതി തീരുമാനമെന്നും കോടിയേരി പറഞ്ഞു.