മരുമകൻ പ്രാപിക്കാൻ ശ്രമിച്ചു,മകളേയും പേരക്കുട്ടിയേയും കൊണ്ട് രായ്ക്കുരാമാനം വീടുവിടേണ്ടി വന്നു – നളിനി ജമീലയുടെ പുതിയ വെളിപ്പെടുത്തൽ

ജീവിതത്തിലെ ദുരനുഭവങ്ങളെ കുറിച്ച് നളിനി ജമീല തുറന്നു പറയുന്നു.പച്ചക്കുതിരയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തുറന്നു പറച്ചിൽ.2003ലാണ് മകളുടെ വിവാഹം നടന്നത്.ആദ്യമാദ്യം മരുമകന് തന്നോട് വലിയ ബഹുമാനമായിരുന്നുവെന്ന് നളിനി ജമീല വെളിപ്പെടുത്തുന്നു.മകളേയും നന്നായി നോക്കുമായിരുന്നു.എന്നാൽ താൻ പുസ്തകമെ‍ഴുതിയതിനു പിന്നാലെ മരുമകന്‍റെ സ്വഭാവം മാറി.പ്രദേശത്തെ മയക്കുമരുന്നു മാഫിയയുടെ നിർദേശമനുസരിച്ചായി പിന്നീട് തന്നോടുളള പെരുമാറ്റം.

കുട്ടിയെ കൈമാറുമ്പോൾ തൊടലും തലോടലുമൊക്കെ മരുമകൻ ചെയ്യാൻ തുടങ്ങി.കാര്യങ്ങൾ വ്യക്തമായപ്പോൾ താൻ അകലം പ്രാപിച്ചു.ഇതോടെ മരുമകന്‍റെ കോപം മകളുടെ നേർക്കായി.മകളേയും സെക്സ് വർക്കറാക്കണമെന്നായിരുന്നു ഇയാളുടെ മോഹം.അങ്ങിനെ സ്വസ്ഥത തേടി രായ്ക്കുരാമാനം നാടു വിട്ടു.നാടു വിടുന്നതിന് മുമ്പ് ഇയാൾക്കെതിരെ പൊലീസിൽ പരാതിയും നൽകി.

തനിക്ക് വല്ലാത്തൊരു പ്രണയമുണ്ടായിരുന്നതായി നളിനി ജമീല വെളിപ്പെടുത്തുന്നു.സാഹിത്യകാരനും സംസ്കാരിക പ്രവർത്തകനുമായ അയാൾക്കു വേണ്ടി വാസവദത്തയെ പോലെ കാത്തിരുന്നു.എന്നാൽ അയാൾ ഭീരുവാണെന്ന് ഇപ്പോൾ തിരിച്ചറിയുന്നുവെന്നും നളിനി ജമീല കൂട്ടിച്ചേർത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *