മഞ്ചേശ്വരത്ത് കോണ്‍ഗ്രസ് വോട്ട് ബിജെപിക്ക് ലഭിച്ചെന്ന് ലീഗില്‍ സംശയം; ബിജെപി ജയിച്ചാല്‍ ഉത്തരവാദി കോണ്‍ഗ്രസെന്ന് സിപിഐഎം

മഞ്ചേശ്വരത്ത് കോണ്‍ഗ്രസില്‍ വോട്ട് ചോര്‍ച്ചയുള്ളതായി മുസ്ലീം ലീഗിന് സംശയം. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെ യുഡിഎഫിന് ലഭിച്ച് കൊണ്ടിരുന്ന പരമ്പരാഗത വോട്ടുകള്‍ ബിജെപിക്ക് മാറ്റികുത്തിയെന്നാണ് ലീഗിന്റെ സംശയം. കോണ്‍ഗ്രസ് സ്വാധീന മേഖലയായ വോര്‍ക്കാടി, മീഞ്ച, പൈവളിഗെ എന്നീ പഞ്ചായത്തുകളില്‍ ബിജെപിക്ക് കോണ്‍ഗ്രസ് വോട്ട് ചെയ്‌തെന്നാണ് വിലയിരുത്തല്‍. എന്നാല്‍ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള എന്‍ മകജെ പഞ്ചായത്തില്‍ യുഡിഎഫിന് തന്നെ വോട്ട് ലഭിച്ചുവെന്നും ലീഗ് നേതൃത്വം വിലയിരുത്തുന്നു.

അതേസമയം മഞ്ചേശ്വരത്ത് മൂന്ന് പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് മറിച്ചുവെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന്‍ മാസ്റ്റര്‍ ആരോപിച്ചു. ബിജെപി ജയിച്ചാല്‍ പൂര്‍ണ ഉത്തരവാദിത്തം കോണ്‍ഗ്രസിനായിരിക്കുമെന്നും അദ്ദേഹം ആരോപിച്ചു.

മഞ്ചേശ്വരത്ത് ആര് ജയിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. അത്രയും ശക്തമായ മത്സരമാണ്. ഇടത്പക്ഷം ജയിക്കുമെന്ന പ്രതീക്ഷയാണ്. അവിടെ ഒരു ആശങ്ക നിലനില്‍ക്കുന്നുണ്ട്. മുല്ലപ്പള്ളി പറഞ്ഞത് സിപി ഐഎം വോട്ട് ബിജെപിക്ക് മറിച്ച് ചെയ്തിട്ടുണ്ടെന്നാണ്. സിപിഐഎം സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് യുഡിഎഫിന് പിന്തുണ നല്‍കണമെന്നുള്ള ചങ്കൂറ്റം പോലും ഉണ്ടായി. അന്നാഹാരം കഴിക്കുന്ന ഒരാളും സിപിഐഎം യുഡിഎഫിനോ ബിജെപിക്കോ വോട്ട് ചെയ്യുമെന്ന് ചിന്തിക്കില്ല. മൂന്ന് പഞ്ചായത്തുകളില്‍ അവരുടെ വോട്ട് ബിജെപിക്ക് നല്‍കിയിട്ടുണ്ട്.എംവി ബാലകൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു.

ബിജെപി ജയിച്ചാല്‍ പൂര്‍ണ ഉത്തരവാദിത്തം കോണ്‍ഗ്രസിനായിരിക്കുമെന്നും പ്രത്യേകിച്ച് മുല്ലപ്പള്ളിക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കുമെന്നും എംവി ബാലകൃഷ്ണന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *