സീതാറാം യെച്ചൂരിക്കെതിരെ ഹിന്ദുസേനാ പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തിലൂടെ പ്രതിപക്ഷ ശബ്ദത്തെ ഇല്ലാതാക്കാന്‍ മോദിസര്‍ക്കാര്‍ സംഘപരിവാറിനെ ഉപയോഗിച്ചുവെന്ന് എം.ബി രാജേഷ് എം.പി.
ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ ഇത്തരത്തില്‍ ഒരു സംഭവം ഇത് ആദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി രാജ്യത്തെ എത്ര ആപ്തകരമായ അവസ്ഥയിലേക്ക് തള്ളിവിട്ടുവെന്നതിന്റെ തെളിവാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.