മൂന്നാര്‍: ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച പെട്ടിമുടിയില്നിന്നു മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ദുരന്ത ഭൂമിയില്‍നിന്നു നാലു കിലോമീറ്റര്‍ താഴെ ഗ്രേവല്‍ ബാങ്കില്‍ നിന്നാണു മൃതദേഹങ്ങള്‍ ലഭിച്ചത്.
കുട്ടിയുടേതും പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹങ്ങളാണു കണ്ടെത്തിയത്. ഇതോടെ പെട്ടിമുടി ദുരന്തത്തില്‍ മരണം 61 ആയി. ഒന്‍പതുപേരെ കൂടി ഇനി കണ്ടെത്താനുണ്ട്.