പി.എന്‍.ബി തട്ടിപ്പ്: മൂന്നുപേര്‍ അറസ്റ്റില്‍

മുംബൈ: വജ്രവ്യാപാരി നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് കോടിയുടെ തട്ടിപ്പ് നടത്തി സംഭവത്തില്‍ മുന്‍ ജീവനക്കാര്‍ അറസ്റ്റില്‍. പി.എന്‍.ബി മുന്‍ മുന്‍ ഡെപ്യൂട്ടി മാനേജര്‍ ഗോകുല്‍നാഥ് ഷെട്ടി, ബാങ്കിെന്‍റ സിംഗിള്‍ വിന്‍ഡോ ഒാപ്പറേറ്റര്‍ മനോജ് കാരാട്ട് എന്നിവരെയാണ് സി.ബി.െഎ അറസ്റ്റ് ചെയ്തത്. ബാങ്കു രേഖകളില്‍ നീരവ് മോദി ഗ്രൂപ്പിനുവേണ്ടി ഒപ്പുവെച്ച ഹേമന്ദ് ഭട്ടിനെയും അറസ്റ്റു ചെയ്തു.

നീരവ് മോദിക്ക് തട്ടിപ്പ് നടത്താന്‍ സഹായം ചെയ്തു കൊടുത്തത് ഗോകുല്‍നാഥും മനോജ് കാരാട്ടുമാണെന്ന് സി.ബി.െഎ കണ്ടെത്തി ഇവര്‍ക്കെതിരെ എഫ്. െഎ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.തട്ടിപ്പ് നടന്നത് 2017-2018 വര്‍ഷത്തിലാണെന്ന് സി.ബി.െഎ െഎ എഫ്. െഎ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 11300 കോടിയുടെ തട്ടിപ്പ് 2011 ല്‍ നടന്നിരുന്നെങ്കില്‍ അന്വേഷണത്തിെന്‍റ ഭാഗമായി ചോദ്യം ചെയ്യുന്നവരും ആ കാലയളവിലുള്ളവരായിരിക്കും. എന്നാല്‍ ചോദ്യം ചെയ്തവരില്‍ ഉള്‍പ്പെട്ട ബെച്ചു തിവാരി 2015 ഫെബ്രുവരി മുതല്‍ 2017 ഒക്ടോബര്‍ വരെ നരിമാന്‍ പോയിന്‍റ് ശാഖയിലെ ചീഫ് മാനേജറായിരുന്നു.ബ്രാഡി ഹൗസ് ശാഖയിലെ അസിസ്റ്റന്‍റ് ജനറല്‍ മാനേജറായിരുന്ന സഞ്ജയ് കുമാര്‍ പ്രസാദ് മെയ് 2016 മുതല്‍ ഒക്ടോബര്‍ 2017 വരെയാണ് അവിടെ ജോലിയിലിരുന്നത്. നിലവിലെ ഒാഡിറ്റര്‍ മൊഹിന്ദര്‍ കുമാര്‍ ശര്‍മ 2015 നവംബര്‍ മുതല്‍ ജൂലൈ 2017 കാലയളവിലാണുണ്ടായിരുന്നത്. മനോജ് കാരാട്ട് 2014 നവംബര്‍ മുതല്‍ 2017 ഡിസംബര്‍ വരെ ഏകജാലക ചുമതലയിലുണ്ടായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *