കത്തുകളോടു രാഹുല്‍ പ്രതികരിച്ചില്ല; വയനാട്ടിലും മത്സരിക്കുമെന്ന് സരിത എസ്. നായര്‍


കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേയും മത്സരിക്കുമെന്ന് സരിത എസ്. നായര്‍. സോളാര്‍ തട്ടിപ്പ് കേസില്‍ പാര്‍ട്ടി നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് അവര്‍ പറഞ്ഞു. തന്‍റെ പരാതികളോട് ഇതേവരെ രാഹുല്‍ പ്രതികരിച്ചിച്ചെന്നും സരിത കുറ്റപ്പെടുത്തി.


കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പന്ത്രണ്ടോളം നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മെയിലുകളും ഫാക്സുകളും അയയ്ക്കുന്നു. എന്നാല്‍ ഒരിക്കല്‍ പോലും തനിക്കു മറുപടി നല്‍കാന്‍ അദ്ദേഹം തയാറായില്ല. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാവാന്‍ മത്സരിക്കുന്ന നേതാവ് ഇങ്ങനെയാണോ ഒരു സ്ത്രീയുടെ പരാതിയോടു പ്രതികരിക്കേണ്ടതെന്നും സരിത ചോദിച്ചു.


എല്ലാ തെരഞ്ഞെടുപ്പ് കാലത്തും തട്ടിപ്പുകാരി എന്നു പറഞ്ഞു പാര്‍ട്ടിക്കാര്‍ തന്നെ ആധിക്ഷേപിക്കുകയാണ്. ഇതിനെ ചോദ്യം ചെയ്യാന്‍ മാത്രമാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അല്ലാതെ ജയിച്ച്‌ എംപിയായി പാര്‍ലമെന്‍റില്‍ പോയി ഇരിക്കാനല്ലെന്നും സരിത പറഞ്ഞു. നേരത്തേ ഹൈബി ഈഡനെതിരേ എറണാകുളത്തുനിന്നു മത്സരിക്കുമെന്ന് സരിത പറഞ്ഞിരുന്നു.



Sharing is Caring