ക്യൂ നീണ്ടാലും ടോള്‍ ഈടാക്കാം; പാലിയേക്കരയില്‍ പിരിച്ചത് 570 കോടി


തൃശൂര്‍: ടോള്‍ പ്ലാസയില്‍ ടോള്‍ ഫീസ് പിരിക്കാന്‍ താമസമുണ്ടായാല്‍ തുറന്നുവിടണമെന്ന നിയമമില്ലെന്നു ദേശീയപാത അഥോറിറ്റി. ടോള്‍ പ്ലാസയില്‍ മൂന്നുമിനിറ്റിലേറെ താമസമുണ്ടായാല്‍ വാഹനങ്ങളില്‍നിന്നു ടോള്‍ ഈടാക്കാതെ തുറന്നുവിടണമെന്നു കരാര്‍ വ്യവസ്ഥയില്ല. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് 2010 ല്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.


കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്തിനു നല്‍കിയ വിവരാവകാശ രേഖയിലാണ് ഈ വിവരം. മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയുടെ പണിക്കു ചെലവായ തുകയുടെ മുക്കാല്‍ ഭാഗവും ടോള്‍ പിരിവിലൂടെ ആറുവര്‍ഷത്തിനകം കരാര്‍ കന്പനി കൈക്കലാക്കിക്കഴിഞ്ഞു. ഇനിയും പത്തുവര്‍ഷം ടോള്‍ പിരിക്കാമെന്നാണ് കരാര്‍.


2012 ല്‍ പണി പൂര്‍ത്തിയാക്കിയ മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയുടെ എസ്റ്റിമേറ്റ് 910.28 കോടി രൂപയായിരുന്നു. കരാര്‍ കന്പനിക്ക് 721.17 കോടി രൂപയാണു ചെലവായത്. 2018 ഏപ്രില്‍ 30 വരെ 569.51 കോടി രൂപ ടോള്‍ പിരിച്ചുകഴിഞ്ഞു. 2028 ജൂണ്‍ 21 വരെ ടോള്‍പിരിവു തുടരും. 2012 ഫെബ്രുവരി ഒന്പതിന് പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവു തുടങ്ങിയതാണ്.



Sharing is Caring