കേരളത്തില്‍ മതനേതാക്കളെ വധിക്കാനും അഹമ്മദീയ പള്ളികൾക്കു നേരെ ആക്രമണം നടത്താനും ഐ.എസ് ഭീകരർ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍.കഴിഞ്ഞ ഫെബ്രുവരിയില്‍ ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയില്‍ എടുത്ത കാസർകോട് സ്വദേശി മൊയ്നുദീൻ പാറക്കടവത്താണ് ചോദ്യം ചെയ്യലില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.ഹിന്ദു,ജമാ അത്തെ ഇസ്ലാമി നേതാക്കളായിരുന്നു ലക്ഷ്യമെന്ന് എൻ.ഐ.എ കേന്ദ്രങ്ങൾ പറഞ്ഞു.
കഴിഞ്ഞ വർഷം കൊച്ചിയില്‍ രാഹുല്‍ ഈശ്വർ പങ്കെടുത്തുകൊണ്ട് ജമാ അത്തെ ഇസ്ളാമി നടത്തിയ പരിപാടിയില്‍ ആക്രമണം നടത്തണമെന്ന് ഐ.എസ് അംഗങ്ങൾ ഉൾപ്പെട്ട ഒാൺലൈൻ ഗ്രൂപ്പില്‍ അഭിപ്രായമുയര്‍ന്നു.എന്നാല്‍ പദ്ധതി നടപ്പാക്കാനായില്ല.
കഴിഞ്ഞ ഡിസംബറില്‍ അബുദാബിയില്‍ അറസ്റ്റിലായ മൊയ്നുദീനെ ഫെബ്രുവരിയിലാണ് ഇന്ത്യക്ക് കൈമാറിയത്.