എം ശിവശങ്കർ സ്വപ്നയെ സഹായിച്ചത് കള്ളക്കടത്ത് വരുമാനമെന്ന് അറിഞ്ഞുകൊണ്ടല്ലേയെന്ന് കോടതി. കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി പരിഗണിക്കുന്നു. ശിവശങ്കറിനെതിരായ സ്വപ്നയുടെ മൊഴി സമ്മർദ്ദം മൂലമാണെന്ന് ശിവശങ്കറിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തെളിവുകൾ മുദ്രവെച്ച കവറിൽ നൽകുമെന്ന് ഇ.ഡി. ഇ.ഡി യുടെ ലക്ഷ്യം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും ശിവശങ്കറിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. അറിഞ്ഞു കൊണ്ട് കള്ളക്കടത്തിലെ പണം ഒളിപ്പിക്കാൻ കൂട്ടുനിൽക്കുന്നത് കുറ്റകരമല്ലെയെന്ന് കോടതി ചോദിച്ചു.
20 തവണ സ്വർണം കടത്തിയത് ശിവശങ്കറിന്റെ അറിവോടെയാണെന്നാണ് ഇ. ഡി കോടതിയെ അറിയിച്ചിട്ടുള്ളത്. ശിവശങ്കറായിരുന്നു കള്ളക്കടത്തിന്‍റെ സൂത്രധാരനെന്നും ജാമ്യം അനുവദിക്കരുതെന്നുമാണ് ഇ.ഡി യുടെ നിലപാട്. ലൈഫിലെ 36 പദ്ധതികളിൽ 26 എണ്ണവും നൽകിയത് രണ്ട് കമ്പനികൾക്ക്. രണ്ട് കമ്പനികളുടെ വിവരങ്ങൾ സ്വപ്‍നയ്‍ക്ക് അറിയാമായിരുന്നു. സുപ്രധാന വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്നയ്ക്ക് കൈമാറി. സ്വപ്നയ്ക്ക് സി.എം ഓഫീസുമായി അടുത്ത ബന്ധമായിരുന്നു. കെ ഫോണ്‍ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങളാണ് കൈമാറിയത്. ഇതുമൂലമാണ് കൈക്കൂലി ലഭിച്ചത്. ടെണ്ടറിന് മുമ്പേ തന്നെ കമ്പനികള്‍ പദ്ധതിയുടെ വിവരങ്ങള്‍ അറിഞ്ഞിരുന്നു. സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ സ്വപ്ന ഇടപെട്ടത് ശിവശങ്കര്‍ വഴി. ടോറസ് ടൌണ് ടൌണ്‍ പദ്ധതിയില്‍ ചില വ്യക്തികളുടെ പേരുകള്‍ സ്വപ്ന വെളിപ്പെടുത്തി. ഇവര്‍ ശിവശങ്കറുമായി അടുത്ത് ബന്ധമുള്ളവരെന്നും ഇ.ഡി.