ആലപ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം: ഒരു പോലീസുകാരന്‍ കൂടി അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യപ്രതിക്ക് സഹായം നല്‍കിയ പ്രൊബേഷന്‍ എസ്‌ഐ അറസ്റ്റില്‍. മാരാരിക്കുളം പോലീസ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്‌ഐയായ ലൈജുവിനെയാണ് ആലപ്പുഴ ഡിവൈഎസ്പി പി.വി. ബേബിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ താമസസ്ഥലത്തുനിന്നും അറസ്റ്റ് ചെയ്ത പ്രൊബേഷന്‍ എസ്‌ഐയെ പ്രാഥമിക ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് ഡിവൈഎസ്പി പി.വി. ബേബി പറഞ്ഞു.

കേസിലെ ഒന്നാം പ്രതിയായ ആതിരയുടെ മൊബൈല്‍ ഫോണ്‍ രേഖകളും വാട്സ് ആപ്പ് ഉപയോഗം സംബന്ധിച്ച പരിശോധന നടത്തിയതില്‍ നിന്നുമാണ് ലൈജുവിന് ഇവരുമായുള്ള ബന്ധം വ്യക്തമായത്. കഴിഞ്ഞ എട്ടിന് ആലപ്പുഴ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോംസ്റ്റേയില്‍ ആതിരയ്ക്ക് മുറിയെടുത്ത് നല്‍കിയത് പ്രൊബേഷന്‍ എസ്‌ഐയായിരുന്നു. പെണ്‍കുട്ടിയുമായി ആതിരയെ നാട്ടുകാര്‍ പിടികൂടിയ സമയത്ത് ആതിര എസ്‌ഐയെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആതിരയുമായി ബന്ധമുള്ള കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ വരുംദിവസങ്ങളില്‍ പിടിയിലാകുമെന്നാണ് സൂചന.

അതേസമയം പെണ്‍കുട്ടിയെ പീഡിപ്പിച്ച സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ നെല്‍സണെ പോകസോ കോടതി റിമാന്‍ഡ് ചെയ്തു. ഇയാളെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുന്നതിന് അന്വേഷണ സംഘം അപേക്ഷ നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന എട്ടുപേരുടെ മൊഴി ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടി ശാരീരികമായി ആക്രമിക്കപ്പെട്ടത് വൈദ്യപരിശോധനയില്‍ വ്യക്തമായിരുന്നു. പ്രതികളെന്ന് സംശയിക്കുന്നവരുടെ വൈദ്യപരിശോധനാഫലവുമായി ഒത്തുനോക്കിയശേഷം അറസ്റ്റ് അടക്കമുള്ള നടപടികള്‍ക്കൊരുങ്ങുകയാണ് അന്വേഷണ സംഘം.

അതിനിടെ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കടത്തിക്കൊണ്ടുപോകുന്നതിന് ദൃക്സാക്ഷികളായവരോട് മൊഴി നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും ആരും തയാറായിട്ടില്ല. പോലീസുകാര്‍ ഉള്‍പ്പെട്ട കേസില്‍ നല്‍കുന്ന തെളിവുകള്‍ അട്ടിമറിക്കപ്പെടുമോ എന്ന സംശയം ദൃക്സാക്ഷികള്‍ക്കുണ്ട്. അതിനാല്‍ ഇന്ന് കളക്ടര്‍ക്ക് തെളിവ് നല്‍കാനാണ് സാക്ഷികളുടെ തീരുമാനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *