അരനൂറ്റാണ്ടിന്റെ അനശ്വരതയിൽ സത്യൻ

തിരുവനന്തപുരം: ഓടയില്‍ നിന്നെത്തിയ പപ്പുവിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ജീവിതത്തില്‍ നിന്നും പളനിയുടെ കളര്‍ ഫ്രെയിമിലേക്കുള്ള സത്യന്‍ മാഷിന്റെ പരകായപ്രവേശം ഇന്നും മലയാളികള്‍ക്ക് ത്രില്ലടിപ്പിക്കുന്ന ഓര്‍മകളാണ്. നിരവധി ഹിറ്റുകള്‍ സമ്മാനിച്ച മലയാളത്തിന്റെ ആദ്യ സൂപ്പര്‍ സ്റ്റാറായിരുന്ന മാനുവേല്‍ സത്യനേശന്‍ എന്ന “സത്യന് മാഷ്’ നമ്മെ വിട്ടുപോയിട്ട് ഇന്ന് അരനൂറ്റാണ്ടു പിന്നിടുമ്ബോള്‍, ചാനലുകളിലും നവ മാധ്യമങ്ങളിലും സിനിമകള്‍ കണ്ട് സുഹൃത്തുക്കളും ആരാധകരുമെല്ലാം വിളിച്ച്‌ അദ്ദേഹത്തിന്റെ ഓര്‍മകള്‍ പങ്കുവയ്ക്കാറുണ്ടെന്ന് സത്യന്‍ മാസ്റ്ററിന്റെ കുടുംബം പറയുന്നു.

അമ്ബതാം ചരമദിനത്തിന്റെ ഭാഗമായി സത്യന്റെ ഓര്‍മകളും ജീവിതവും പുതിയ തലമുറയ്ക്ക് പങ്കുവയ്ക്കാന്‍ സത്യന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഇന്ന് ഓണ്‍ലൈനില്‍ “സത്യന്‍ സ്മൃതി 2021′ സംഘടിപ്പിക്കുന്നുണ്ട് കുടുംബം. ഇന്ന് വൈകുന്നരം ഏഴുമണിക്ക് സത്യന്‍ ഫൗണ്ടേഷന്റെ ഫെയ്സ്ബുക്ക് പേജിലും യൂ ട്യൂബ് ചാനലിലും പരിപാടികള്‍ ലൈവായി ടെലികാസ്റ്റ് ചെയ്യും.

സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ, മുന്‍ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും. ഉദ്ഘാടനത്തിന് ശേഷം മുതിര്‍ന്ന സംവിധായകര്‍, നടീനടന്മാര്‍, പിന്നണി ഗായകര്‍ അടക്കം അനുഭവങ്ങള്‍ പങ്കുവെയ്ക്കുമെന്ന് സത്യന്‍ മാഷിന്റെ പേരക്കുട്ടിയും നടിയും ഗായികയുമായ ഡോ. ആശ ജീവന്‍ മെട്രൊ വാര്‍ത്തയോട് പറഞ്ഞു.

“”പട്ടാളത്തിലും പൊലീസിലും സേവനമനുഷ്ഠിച്ച ശേഷം സിനിമയിലെത്തിയ അപ്പൂപ്പന്‍ വളരെ കര്‍ക്കര്‍ശക്കാരനാണെന്നാണ് എല്ലാവരും പറഞ്ഞു കേട്ടിരുന്നത്. എന്നാല്‍, കാര്‍ക്കശ്യക്കാരനായ അദ്ദേഹം സുഹൃത്തുക്കളെയും സഹായം അഭ്യര്‍ഥിച്ചെത്തുന്നവരെയും പരിഗണിച്ചിരുന്നത് അവര്‍ പോലും തിരിച്ചറിയാത്ത രീതിയിലായിരുന്നുവെന്ന് ഗുരുനാഥന്‍ കൂടിയായ അന്തരിച്ച സംഗീത സംവിധായകന്‍ എം.ജി രാധാകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്.”

സിനിമയില്‍ പാടുന്നതിനായി രാധാകൃഷ്ണന്‍ സത്യനെ സമീപിച്ചു. ശരശയ്യ എന്ന സിനിമയുടെ ചര്‍ച്ചകള്‍ നടക്കുന്ന സമയമായിരുന്നു. നടക്കില്ലെന്നു കടുപ്പിച്ച്‌ പറഞ്ഞ സത്യന്‍ അകത്തു ചെന്ന് തനിക്ക് വേണ്ടി സംസാരിച്ചു. എന്റെ ഒരു പയ്യന്‍ വന്നിട്ടുണ്ട്. നന്നായി പാടും. അവന് വേണ്ടതെന്താണെന്ന് വച്ചാല്‍ ചെയ്യണം- എന്ന് മാത്രമായിരുന്നു പറഞ്ഞത്. ഇത് രാധാകൃഷ്ണന്‍ അറിഞ്ഞില്ല.
വിഷമത്തോടെ അവിടെ നിന്നു പോകാനിറങ്ങിയപ്പോഴാണ് ചിത്രത്തിലെ “”ഉത്തിഷ്ഠതാ, ജാഗ്രത” എന്ന് തുടങ്ങുന്ന ഗാനം ആലപിക്കാന്‍ തന്നെ തെരഞ്ഞെടുത്ത കാര്യം രാധാകൃഷ്ണന്‍ അറിഞ്ഞത്. എന്നാല്‍ ആ സിനിമ റിലീസാകാന്‍ സത്യന്‍ കാത്തുനിന്നില്ല.

“”അങ്ങനെ ഒരുപാട് അനുഭവ കഥകള്‍ അപ്പൂപ്പന്റെ സുഹൃത്തുക്കളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴും അക്കാലത്തുള്ള സിനിമാ പ്രവര്‍ത്തകര്‍ തന്നെ കാണുമ്ബോള്‍ എഴുന്നേറ്റ് നിന്ന് കൈ കൂപ്പാറുണ്ട്. അത് അപ്പൂപ്പനോടുള്ള സ്നേഹവും ബഹുമാനവും കൊണ്ടാണ്. ഇത് പോലെ ഓരോരുത്തരുടെയും അനുഭവങ്ങളിലൂടെ സത്യനെ ഓര്‍മിക്കാന്‍ വേണ്ടിയുള്ള ഒരു പ്ലാറ്റ്ഫോമാണ് ഇന്നത്തെ അനുസ്മരണം. ”- ആശാ ജീവന്‍ പറഞ്ഞു. സത്യന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയും പിന്നാലെയെത്തുന്നുണ്ട്. സത്യന്റെ മൂന്ന് മക്കളില്‍ ഇളയവനായ ജീവന്റെ മകളാണ് ആശ. ഭര്‍ത്താവ് ലിജോ വിദേശത്താണ്. മകള്‍ നയോമി ഹന്ന.

Spread the love

Leave a Reply

Your email address will not be published. Required fields are marked *