അതിനിർണായക മത്സരത്തിൽ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട താരത്തെ പരിക്കുമൂലം നഷ്ടമാകുമോ എന്ന പേടിയിലാണ് ബാംഗ്ലൂർ. നാളെ നടക്കുന്ന എലിമിനേറ്റർ മത്സരത്തിൽ ലക്നൗവിനെ നേരിടാനിറങ്ങുന്ന ബാംഗ്ലൂർ ടീമിന് തിരിച്ചടിയായി ഹർഷൽ പട്ടേൽ കളിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ആശിഖ് നിലനിൽക്കുന്നു.
ഫീൽഡ് ചെയ്യുന്നതിനിടെ പരിക്കേറ്റ താരത്തിന്റെ പരിക്ക് എത്രത്തോളം ഗൗരവം ള്ളതാണെന്ന് വ്യക്തമല്ല. മുറിവില്‍ തുന്നിക്കെട്ടുള്ളതിനാല്‍ നാല് ദിവസമെങ്കിലും ഭേദമാകാന്‍ വേണ്ടിവരും. അതുകൊണ്ടുതന്നെ കളിക്കുന്ന കാര്യം ഉറപ്പില്ലെന്നാണ് ഹര്‍ഷലും വ്യക്തമാക്കിയത്. എങ്കിലും പ്രതീക്ഷയുണ്ടെന്നും താരം പറഞ്ഞു.
മധ്യ ഓവറുകളിലും അവസാന ഓവറുകളിലും ഒരുപോലെ തിളങ്ങുന്ന താരത്തിന്റെ സേവനം ടീമിന് വളരെ അത്യാവശ്യമാണ്. അതിനാൽ തന്നെ പരിക്ക് ക്യാമ്പിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. ദീപക്ക് ഹൂഡ ഉൾപ്പടെയുള്ള ബിഗ് ഹീറ്ററുമാരുടെ സാന്നിധ്യമുള്ള എതിരാളികളെ പൂട്ടാൻ ഹർഷാലിന്റെ സേവനം അത്യാവശ്യമാണ്.
മത്സരം നടന്നില്ലെങ്കിൽ ബാംഗ്ലൂർ പുറത്താകും. ജയിച്ചാൽ ഗുജറാത്ത്- രാജസ്ഥാൻ മത്സരത്തിൽ പരാജയപ്പെട്ട ടീമിനെ നേരിടും. ക്റകുരുക്കി പറഞ്ഞാൽ സമ്മർദ്ദം നിറഞ്ഞ മത്സരങ്ങളിൽ താരത്തിന്റെ സാന്നിധ്യം കരുത്തരാക്കും.
മറുവശത്ത് അവസാന കുറച്ച് മത്സരങ്ങളായി അത്ര മികച്ച ഫോമിൽ അല്ല ലക്നൗ. താരങ്ങൾ തിളങ്ങേണ്ടത് ടീമിന് വളരെ അത്യാവശ്യമാണ്.