തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും പരക്കെ മഴ


കേരളത്തില്‍ തുലാവര്‍ഷം പെയ്തു തുടങ്ങി. വടക്കു കിഴക്കന്‍ കാറ്റ് ശക്തിപ്രാപിച്ചതും കഴിഞ്ഞ രണ്ടു ദിവസമായി തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും പരക്കെ മഴ ലഭിച്ചതും തുലാ വര്‍ഷമെത്തിയതിന്‍റെ സൂചനകള്‍ നല്‍കിയിരുന്നു. എങ്കിലും ഇന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.


തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ നിന്നും മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ മികച്ച മഴ കേരളത്തിനു കിട്ടിയിരുന്നു. തുലാവര്‍ഷത്തിലും സംസ്ഥാനത്തിനു കാര്യമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ പ്രതീക്ഷ. തുലാവര്‍ഷം തകര്‍ത്തു പെയ്യാനാവശ്യമായ ഘടകങ്ങളെല്ലാം അനുകൂലമാണെന്നും സീസണിന്‍റെ തുടക്കത്തില്‍ തന്നെ നല്ല മഴ കിട്ടുമെന്നും നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.




Sharing is Caring