പാക്കിസ്ഥാനിലെ വിവാദ മോഡലും സോഷ്യൽ മീഡിയയിലെ താരവുമായ ഖൻദീൽ ബലോചിനെ കൊലപ്പെടുത്തിയത് സഹോദരനല്ലെന്നും മറിച്ച് ബന്ധുക്കളാണെന്നും പാക്കിസ്ഥാൻ മാധ്യമമായ ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. നുണ പരിശോധന റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് മാധ്യമം ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നേരത്തെ, ഖൻദീലിനെ കഴുത്തുഞെരിച്ചു കൊന്നതു താനാണെന്നു സഹോദരൻ മുഹമ്മദ് വസീം കുറ്റസമ്മതം നടത്തിയിരുന്നു. എന്നാൽ നുണ പരിശോധയിൽ ഖൻദീലിന്റെ കൈകളും കാലുകളും കൂട്ടിപ്പിടിക്കുകമാത്രമാണു വസീം ചെയ്തതെന്നും കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയത് ബന്ധു ഹഖ് ആണെന്നും മനസിലാക്കാൻ സാധിച്ചു. ഗുളിക കൊടുത്തു മയക്കിയശേഷമാണു കൊല നടത്തിയതെന്നും റിപ്പോർട്ടിലുണ്ട്. വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഖൻദീലിന്റെ ബന്ധുവായ ഹഖ് നവാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഈ മാസം 15 നാണ് മുൾട്ടാനിലെ കരീമാബാദിലുള്ള കുടുംബവീട്ടിൽ കഴുത്തു ഞെരിച്ചു കൊല്ലപ്പെട്ട നിലയിൽ ഖൻദീൽ ബലോചിനെ കണ്ടെത്തിയത്.