ട്വന്റി 20 മത്സരത്തിൽ പാക് ബൗളര്‍മാര്‍ക്ക് തലവേദനയായി ലിവിങ്‌സ്റ്റണ്‍

ഇംഗ്ലണ്ട്-പാകിസ്താന്‍ ട്വന്റി 20 ക്രിക്കറ്റ് പരമ്ബരയില്‍ പാക് ബൗളര്‍മാര്‍ക്ക് തലവേദനയായി മാറുകയാണ് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണ്‍. പരമ്ബരയിലെ ആദ്യ മത്സരത്തില്‍ പാകിസ്താന്‍ 31 റണ്‍സിന് ജയിച്ചെങ്കിലും കളിയിലെ ശ്രദ്ധാകേന്ദ്രം ലിവിങ്‌സ്റ്റണായിരുന്നു.

പാകിസ്താന്‍ ഉയര്‍ത്തിയ ഉയര്‍ത്തിയ 232 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് പൊരുതാന്‍ ഇംഗ്ലണ്ടിനെ പ്രാപ്തരാക്കിയത് അഞ്ചാമനായി ക്രീസില്‍ എത്തിയ ലിവിങ്‌സ്റ്റണായിരുന്നു. 43 പന്തില്‍ നിന്ന് ആറു ബൗണ്ടറികളും ഒമ്ബതു സിക്‌സറുകളുമായി 103 റണ്‍സ് നേടിയ ഇംഗ്ലീഷ് താരം പുറത്തായപ്പോഴാണ് പാകിസ്താന് ആശ്വാസമായത്.

ഇന്നലെ നടന്ന രണ്ടാം ട്വന്റി 20 മത്സരത്തിലും ലിവിങ്‌സ്റ്റണ്‍ പാക് ബൗളര്‍മാര്‍ക്ക് തലവേദനയായി.

ആദ്യ മത്സരത്തിലെ വെടിക്കെട്ടിന്റെ അത്ര വരില്ലെങ്കിലും 23 പന്തില്‍ നിന്ന് രണ്ടു ബൗണ്ടറികളും മൂന്നു സിക്‌സറുകളും പായിച്ച്‌ 38 റണ്‍സ് നേടിയ ലിവിങ്‌സ്റ്റണിന്റെ ഇന്നിങ്‌സ് 200 റണ്‍സ് എന്ന മികച്ച സ്‌കോറിലെത്താന്‍ ഇംഗ്ലണ്ടിനെ സഹായിച്ചു.

ഇന്നിങ്‌സില്‍ പായിച്ച മൂന്നു സിക്‌സറുകളില്‍ ഒന്നാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സിക്‌സര്‍ എന്നാണ് കമന്റേറ്റര്‍മാര്‍ അതിനെ വിശേഷിപ്പിച്ചത്. ഹാരിസ് റൗഫ് എറിഞ്ഞ മത്സരത്തിന്റെ 16-ാം ഓവറിലെ ആദ്യ പന്തിലായിരുന്നു ലിവിങ്‌സ്റ്റണിന്റെ പടുകൂറ്റന്‍ സിക്‌സര്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *