മേയറുടെ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം


തിരുവനന്തപുരം കോര്‍പറേഷനിലെ നിയമന കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം. എസ്.പി എസ്.മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘത്തിന് അന്വേഷണച്ചുമതല നല്‍കിയാണ് ഡിജിപിയുടെ ഉത്തരവ്. തന്റെ പേരിലുള്ള കത്തിനെപ്പറ്റി അന്വേഷിക്കണമെന്ന ആര്യാ രാജേന്ദ്രന്റെ പരാതി മുഖ്യമന്ത്രി ഡി.ജി.പിക്ക് കൈമാറിയതിനെ തുടര്‍ന്നാണ് നടപടി. അതിനിടെ മേയറും പാര്‍ട്ടിയും പ്രതിരോധത്തിലായതിന് പിന്നാലെ കത്ത് വിവാദം പാര്‍ട്ടിയും അന്വേഷിക്കും.


തിരുവനന്തപുരം കോര്‍പറേഷനില്‍ 295 താല്‍ക്കാലിക തസ്തികകളിലേക്കു പാര്‍ട്ടിക്കാരെ നിയമിക്കാന്‍ പട്ടിക ചോദിച്ചുള്ള കത്താണ് പുറത്തുവന്നത്. വിഷയത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. മേയര്‍ ഒപ്പിട്ട കത്തുകള്‍ സിപിഎം ഓഫിസുകളിലുണ്ടാവുമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.




Sharing is Caring