കോഴിക്കോട്: രാജ്യദ്രോഹ പ്രവർത്തനം നടത്തുന്ന പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ചത് മാതൃകാപരമാണ്.ദേശീയ അന്വേഷണ ഏജൻസിയും വിവിധ സംസ്ഥാന സർക്കാരുകളും ശേഖരിച്ച കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിരോധനം പ്രഖ്യാപിച്ചത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ നിരോധനത്തെ സ്വാഗതം ചെയ്തു എന്നാൽ കേരളത്തിൽ സി.പി.എമ്മും കോൺഗ്രസ്സും സ്വീകരിച്ച നിലപാട് ലജ്ജാകരമാണ്. നിരോധനത്തെ പരസ്യമായി എതിർക്കുന്ന ഇരുപാർട്ടികളും പോപ്പുലർ ഫ്രണ്ടിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്.
ആർഎസ്എസ്സിനെയും പോപ്പുലർ ഫ്രണ്ടിനെയും ഒരേ തുലാസ്സിൽ അളക്കുന്ന കോൺഗ്രസ്സും സി.പി.എമ്മും പോപ്പുലർ ഫ്രണ്ടിന്റെ രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് നേരെ കണ്ണടയ്ക്കുകയാണ്.
ഈ രണ്ട് പാർട്ടികളും നേതൃത്വം നൽകുന്ന മുന്നണികളാണ് കേരളത്തെ ഭീകരവാദികളുടെ സ്വന്തം മണ്ണാക്കി മാറ്റിയതെന്ന വസ്തുത മറനീക്കി പുറത്തു വന്നിരിക്കുകയാണെന്നും പി.കെ.കൃഷ്ണദാസ് വാർത്താക്കുറിപ്പിലൂടെ പറഞ്ഞു.