ഇന്ത്യയിലെ മതമൗലികവാദ വിഷയത്തില്‍ ഇരട്ടത്താപ്പുമായി കമ്യൂണിസ്റ്റ് ചൈന.

ബീജിംഗ്: ഇസ്ലാമിക സമൂഹത്തിനെതിരെ കാലങ്ങളായി അടിച്ചമര്‍ത്തല്‍ നയം തുടരുന്നതിനിടെ ഇന്ത്യയിലെ മതമൗലികവാദ വിഷയത്തില്‍ ഇരട്ടത്താപ്പുമായി കമ്യൂണിസ്റ്റ് ചൈന.

ഇന്ത്യയിലെ പ്രവാചക നിന്ദ എന്ന വ്യാജപ്രചാരണത്തിനും കലാപത്തിനും മതമൗലിക വാദികളെ പിന്തുണയ്‌ക്കുകയാണ് ചൈനയുടെ നയം.

ഭരണകക്ഷി ന്യൂനപക്ഷ പീഡനം നടത്തുന്നുവെന്ന തരത്തിലാണ് ചൈനയിലെ കമ്യൂണിസ്റ്റ് മുഖപത്രമടക്കം വാര്‍ത്തനല്‍കുന്നത്. ഇന്ത്യയിലെ പൊതു സാമൂഹ്യവ്യവസ്ഥയുടെ സങ്കീര്‍ണ്ണതകളെ ഒന്നും സ്പര്‍ശിക്കാത്ത ചൈന ഭരണകൂട ഭീകരതയാണ് ഇന്ത്യയിലെന്ന് പ്രചാരണം നടത്തുകയാണ്.

ചൈന എന്നും വിവിധ മതങ്ങളേയും സംസ്‌കാരങ്ങളേയും ഒരുപോലെ കാണുന്നവരാണെന്നും എല്ലാവരേയും തുല്യരായി മാത്രമേ ഇതുവരെ കണ്ടിട്ടുള്ളുവെന്നാണ് മുഖപത്രത്തില്‍ വിശദീകരിക്കുന്നത്.

സിന്‍ജിയാഗ് പ്രവിശ്യയിലെ ഉയിഗുറുകളെ കടന്നാക്രമിക്കുന്നത് ചൈന തുടരുകയാണ്. നിലവില്‍ 40 ലക്ഷം പേര്‍ തടങ്കല്‍ പാളയത്തിലാണെന്നതില്‍ യാതൊരു കുറ്റസമ്മതവും നടത്തുന്നില്ല. ഏറ്റവും പുതുതായി അഫ്ഗാനിലെ താലിബാന്‍ ഭരണത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതിനൊപ്പം അഫ്ഗാനില്‍ അഭയം പ്രാപിച്ച ഉയിഗുറുകളെ ചൈനയ്‌ക്ക് കൈമാറ ണമെന്ന ധാരണയിലും എത്തിയിരിക്കുകയാണ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *