കോഴിക്കോട്:രണ്ടാം പിണറായി സർക്കാർ ദിശാബോധമില്ലാത്ത നയപ്രഖ്യാപനമാണ് നിയമസഭയിലവതരിപ്പിച്ചത്.കേരളം നേരിടുന്ന പ്രശ്നങ്ങളെ ഗൗരവത്തോടെ സമീപിക്കുന്നതിൽ അത് പൂർണമായും പരാജപ്പെട്ടിരിക്കുന്നു. തകർന്നു കിടക്കുന്ന സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കാൻ ആവശ്യമായ ക്രിയാത്മകമായ നിർദ്ദേശങ്ങ ളൊന്നുമില്ലാത്ത ഭാവനാശൂന്യമായ ഒന്നായി അത് മാറി. തിരിച്ചടവിനെക്കുറിച്ച് ചിന്തിക്കാതെ എവിടെ നിന്നെല്ലാം കടമെടുക്കാമെന്ന് ഗവേഷണം നടത്തുന്ന – ആളോഹരി കട ബാദ്ധ്യത വർദ്ധിക്കുന്ന നിദ്ദേശങ്ങളാണ് മുന്നോട്ടു വച്ചത്.. ഭൂരിഭാഗം നിർദ്ദേശങ്ങളും കഴിഞ്ഞ നയപ്രഖ്യാപന പ്രസംഗത്തിന്റെ തനിയാവർത്തനമായി മാറി. കോവിഡിനെയും ശക്തി പ്രാപിക്കുന്ന കാലവർഷക്കെടുതിയെയും പ്രതിരോധിക്കാൻ പര്യാപ്തമായ നിർദ്ദേശങ്ങളൊന്നുമില്ല. ഇടതുപക്ഷ സഹയാത്രികരെപ്പോലും നിരാശപ്പെടുത്തിയ നയപ്രഖ്യാപനത്തിൽ പ്രതീക്ഷക്കു വക നൽകുന്ന ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
FLASHNEWS