സുന്ദരികള്‍ കാത്തിരിക്കുന്നു..ശരീരം കച്ചവടം ചെയ്യാന്‍.ഭാര്യമാരെ വില്‍പ്പനയ്ക്കു വച്ചു ഭര്‍ത്താക്കന്മാരും പെണ്‍മക്കളെ വിറ്റു കാശുണ്ടാക്കി മാതാപിതാക്കളും.ഡല്‍ഹി -ജയ്പൂര്‍ റൂട്ടിലെ ഭരത്പൂരില്‍ റോഡരുകില്‍ നില്‍ക്കുന്ന സുന്ദരികള്‍

സുന്ദരികള്‍ കാത്തിരിക്കുന്നു..ശരീരം കച്ചവടം ചെയ്യാന്‍.ഭാര്യമാരെ വില്‍പ്പനയ്ക്കു വച്ചു ഭര്‍ത്താക്കന്മാരും പെണ്‍മക്കളെ വിറ്റു കാശുണ്ടാക്കി മാതാപിതാക്കളും.ഡല്‍ഹി -ജയ്പൂര്‍ റൂട്ടിലെ ഭരത്പൂരില്‍ റോഡരുകില്‍ നില്‍ക്കുന്ന സുന്ദരികള്‍ .ഇന്ത്യയുടെ നേര്‍കാഴ്|-ച്ചയാണ്.കഥയല്ല.”സാബ്ജി, ഇരിക്കുന്നില്ലേ, ക്ഷീണം തീര്‍ത്തിട്ട് പോകാം’പതിറ്റാണ്ടുകളായി വേശ്യാവൃത്തി തൊഴിലായി സ്വീകരിച്ച ബേഡിയ വര്‍ഗക്കാരാണിവര്‍. രാജസ്ഥാന്‍, മധ്യപ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ബേഡിയ സമൂഹത്തിന്റെ ഏക വരുമാന മാര്‍ഗം വേശ്യാവൃത്തിയാണ്.

പുരുഷന്മാര്‍ ജോലി ചെയ്യാതെ വീട്ടിലിരിക്കും. അല്ലെങ്കില്‍ അമ്മയുടെ, ഭാര്യയുടെ, സഹോദരിയുടെ, മകളുടെ പിമ്പായി പ്രവര്‍ത്തിക്കും.. അവര്‍ സമ്പാദിക്കുന്ന പൈസയാല്‍ വില കൂടിയ കാറുകളും ആഡംബരവസ്തുക്കളും ഉപയോഗിക്കുന്നത് പുരുഷന്മാരാണ്.രാജസ്ഥാന്‍ സര്‍ക്കാരിന്റെ നിയമപ്രകാരമുള്ള തൊഴിലാളികള്‍ക്കുള്ള ഒരു ദിവസത്തെ വേതനമായ 149 രൂപയുടെ പത്തോ പതിനഞ്ചോ ഇരട്ടി ഒരു ദിവസം സമ്പാദിക്കുന്ന ഇവര്‍ക്ക് മറ്റു തൊഴിലുകളില്‍ താല്‍പ്പര്യമില്ല. വിദ്യാഭ്യാസം തീരെയില്ലാത്തതിനാല്‍ അവര്‍ക്ക് കൂലിപ്പണിയല്ലാതെ വേറൊരു ജോലിയും ചെയ്യാനും സാധിക്കില്ല.

പെണ്‍കുട്ടിക്ക് പത്തോ പതിനൊന്നോ വയസ്സാകുമ്പോള്‍ മാതാപിതാക്കള്‍ ഏറ്റവും കൂടുതല്‍ കാശ് നല്‍കാന്‍ തയ്യാറുള്ള വ്യക്തിക്ക് അവളെ കൈമാറ്റം ചെയ്യുന്നു. പലപ്പോഴും തദ്ദേശത്തെ സമീന്ദാര്‍ ആയിരിക്കും പെണ്‍കുട്ടിയെ വിലകൊടുത്ത് വാങ്ങുന്നത്. അയാളുടെ ഉപയോഗശേഷം അവളുടെ കന്യകാത്വം നഷ്ടപ്പെട്ടുവെന്ന് ഉറപ്പാക്കി തൊഴിലിലേക്ക് ഇറക്കപ്പെടും.’ഒരിക്കലും ആരെയും ഈ തൊഴിലിലേക്കിറങ്ങാന്‍ നിര്‍ബന്ധിക്കാറില്ല. വിവാഹം വേണോ അതോ തൊഴിലിലേക്കിറങ്ങുന്നോ എന്ന ചോദ്യം എല്ലാ പെണ്‍കുട്ടികളോടും ചോദിക്കുക എന്നത് ഒരു ചടങ്ങാണ്. ഒട്ടുമിക്കവരും വിവാഹം എന്ന കെട്ടുറപ്പില്ലാത്ത വ്യവസ്ഥിതിയോട് താല്‍പ്പര്യമില്ലാത്തവരാണ്. കാലാകാലങ്ങളിലായി തൊഴില്‍ചെയ്യാതെ ജീവിക്കുന്ന പുരുഷന്മാരെ കാണുന്ന അവര്‍ വേശ്യാവൃത്തി തിരഞ്ഞെടുക്കാന്‍ താല്പര്യപ്പെടുന്നു. വിവാഹിതയാകുന്ന പെണ്‍കുട്ടിയുടെ അവസ്ഥയും വ്യത്യസ്തമല്ല. അവളുടെ ഭര്‍ത്താവ് തന്നെയായിരിക്കും അവളുടെ പിമ്പായി പ്രവര്‍ത്തിക്കാന്‍ ആദ്യം ശ്രമിക്കുക’
‘പെണ്‍കുട്ടികള്‍ ജനിക്കുന്ന ദിവസം ഞങ്ങള്‍ക്ക് ആഘോഷമാണ്. കാരണം വരുമാനമാര്‍ഗമായി ഒരു പെണ്‍കുട്ടി കൂടെ പിറക്കുന്നു. നമ്മുടെ സമൂഹം വിദ്യാഭ്യാസത്തിന് ഒരു പ്രാധാന്യവും കല്‍പ്പിക്കുന്നില്ല. മുത്തശ്ശിമാരും, അമ്മമാരും, ചേച്ചിമാരും പെണ്‍കുട്ടികളെ പഠിപ്പിക്കുന്നത് ഒരു പുരുഷനെ എങ്ങനെ സന്തോഷിപ്പിക്കാന്‍ കഴിയും എന്നതാണ്. കാരണം തൊഴിലില്‍ വൈദഗ്ദ്യം ഉള്ളവര്‍ക്കേ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനും തുടര്‍ച്ചയായി വരുത്തുവാനും വരുമാനം വര്‍ധിപ്പിക്കാനും കഴിയൂ’

‘പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഞങ്ങളുടെ പൂര്‍വികര്‍ നാടന്‍ പാട്ടുകളിലൂടെയും നൃത്തങ്ങളിലൂടെയും ആഭിചാരക്രിയകളിലൂടെയും ആയിരുന്നു വരുമാനം കണ്ടെത്തിയിരുന്നത്. കാലക്രമേണ കുടുംബത്തിലെ മൂത്ത പെണ്‍കുട്ടിയെ വേശ്യാവൃത്തിക്കായി ഉപയോഗിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സ്ത്രീകള്‍ മുഴുവനായും ഈ തൊഴിലില്‍ ഏര്‍പ്പെടുന്നത് പതിവായി. ഒരു ദിവസം മൂവായിരം മുതല്‍ നാലായിരം വരെ സമ്പാദിക്കുന്ന പെണ്‍കുട്ടികള്‍ അതില്‍ നിന്നും പിമ്പായി പ്രവര്‍ത്തിക്കുന്ന അച്ഛന്, സഹോദരന്, ഭര്‍ത്താവിന് ഇരുപതിനായിരം മുതല്‍ മുപ്പതിനായിരം വരെ മാസ ചെലവിനായി നല്‍കുന്നു.’
‘മുംബൈയിലെ ഡാന്‍സ് ബാറുകള്‍ സജീവമായ സമയത്ത് ഞങ്ങളുടെ പെണ്‍കുട്ടികള്‍ പ്രതിമാസം ലക്ഷങ്ങളും കോടികളും സമ്പാദിച്ചിരുന്നു. ഡാന്‍സ് ബാറുകളുടെ അടച്ചുപൂട്ടലോടെ അവര്‍ വീണ്ടും ഈ തൊഴിലിലേക്ക് തിരിച്ചു വന്നു”ചെറിയ പെണ്‍കുട്ടികള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. ഇതിലൂടെ പോകുന്ന യാത്രക്കാര്‍, വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ മുതല്‍ കോടീശ്വരന്മാരും വിദേശികളും ഞങ്ങളുടെ പെണ്‍കുട്ടികളുടെ കിടപ്പറയിലെത്താറുണ്ട്. വിദേശികള്‍ രൂപയുടെ കൂടെ അവരുടെ കറന്‍സികളും നല്‍കാറുണ്ട്. ഇത്തരത്തിലുള്ള വരുമാനത്തിന്റെ വര്‍ദ്ധനവിനാല്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ ഈ തൊഴിലിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്’.ഗതകാലസ്മരണകളോടെ ഹുക്ക വലിച്ച് തന്റെ വര്‍ഗത്തിന്റെ കഥ പറഞ്ഞു തരുന്ന ഒരു മുത്തശ്ശിയുടെ വാക്കുകള്‍.

കടപ്പാട് : ജഗദീഷ് മാടായി

(‘ഫേസ്‌ബുക്കില്‍ എഴുതിയ കുറിപ്പ് പ്രസിദ്ധീകരിക്കുന്നു.)

Spread the love

Leave a Reply

Your email address will not be published. Required fields are marked *