ബിഹാറില്‍ ഹിജാബിന്റെ പേരില്‍ കലാപശ്രമം

ബിഹാറില്‍ ഹിജാബിന്റെ പേരില്‍ കലാപത്തിന് ശ്രമിച്ച്‌ മതതീവ്രവാദികള്‍. പരീക്ഷാ ഹാളില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ഹിജാബ് ഊരിമാറ്റാന്‍ വിദ്യാര്‍ത്ഥിയോട് ആവശ്യപ്പെട്ട അദ്ധ്യാപകനെ മതതീവ്രവാദികളുടെ സംഘം ആക്രമിച്ചു.മുസാഫിര്‍പൂരില്‍ ഇന്നലെയായിരുന്നു സംഭവം.

എംഡിഡിഎം വിമണ്‍സ് കോളേജിലായിരുന്നു ഹിജാബിന്റെ പേരില്‍ കലാപ ശ്രമം ഉണ്ടായത്. ഇന്റര്‍മീഡിയേറ്റ് പരീക്ഷയായിരുന്നു ഇന്നലെ നടന്നത്. പരീക്ഷാ ഹാളിലേക്ക് ഹിജാബ് ധരിച്ച്‌ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കരുത് എന്നാണ് ചട്ടം. ഇതേ തുടര്‍ന്ന് പരീക്ഷയ്‌ക്ക് എത്തിയ വിദ്യാര്‍ത്ഥിനിയോട് ഹിജാബ് അഴിച്ചുമാറ്റിയ ശേഷമേ ഹാളിലേക്ക് പ്രവേശിപ്പിക്കൂ എന്ന് വ്യക്തമാക്കി.

എന്നാല്‍ വിദ്യാര്‍ത്ഥിനി ഇതിന് സമ്മതമല്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ വിദ്യാര്‍ത്ഥിനിയും അദ്ധ്യാപകനുമായി വാക്കുതര്‍ക്കം ഉണ്ടായി. ഇതിന് പിന്നാലെ മറ്റ് അദ്ധ്യാപകര്‍ ഇടപെട്ടു. തുടര്‍ന്ന് ചട്ടം ലംഘിച്ച്‌ വിദ്യാര്‍ത്ഥിയെ ഹിജാബ് ധരിച്ച്‌ പരീക്ഷ എഴുതാന്‍ അനുവദിക്കുകയായിരുന്നു.

പരീക്ഷ കഴിഞ്ഞ് മടങ്ങിയ കുട്ടി ചില യുവാക്കള്‍ക്കൊപ്പം തിരിച്ചെത്തി അദ്ധ്യാപകനെ കയ്യേറ്റം ചെയ്യുകയായിരുന്നു. അദ്ധ്യാപകന്‍ അധിക്ഷേപിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. എന്നാല്‍ അദ്ധ്യാപകന്‍ മോശമായ രീതിയില്‍ സംസാരിച്ചിട്ടില്ലെന്ന് ദൃക്‌സാക്ഷികളായ വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *